അന്റാർട്ടിക

ഭൂമി­യി­ലെ ഏ­റ്റ­വും നി­ഗൂ­ഢ­മാ­യ വൻ­ക­ര­യാ­ണ്‌ അന്റാർ­ട്ടി­ക്ക. കാ­ന­ഡ­യു­ടെ പ­കു­തി മാ­ത്രം വ­ലി­പ്പ­മു­ള്ള ഈ വൻ­ക­ര­യി­ലെ മ­ഞ്ഞിൽ അ­നേ­കം ര­ഹ­സ്യ­ങ്ങൾ ഒ­ളി­ച്ച്‌ കി­ട­ക്കു­ന്നു­ണ്ടെ­ന്ന്‌ ഗ­വേ­ഷ­കർ കാ­ല­ങ്ങൾ­ക്ക്‌ മു­മ്പ്‌ ത­ന്നെ തി­രി­ച്ച­റി­ഞ്ഞ­താ­ണ്‌. അ­തി­നാ­ലാ­ണ്‌ ഓ­രോ രാ­ഷ്ട്ര­ങ്ങ­ളും അന്റാർ­ട്ടി­ക്ക­യിൽ ത­ങ്ങ­ളു­ടെ ഗ­വേ­ഷ­ണ കേ­ന്ദ്ര­ങ്ങൾ ആ­രം­ഭി­ച്ചി­രി­ക്കു­ന്ന­ത്‌.

അ­മേ­രി­ക്ക­യി­ലെ നാ­ഷ­ണൽ സ­യൻ­സ്‌ ഫൗ­ണ്ടേ­ഷ­ന്റെ ധ്രു­വ പ­ര്യ­വേ­ക്ഷ­ണ മേ­ധാ­വി­യാ­യ കെ­ല്ലി ഫാൽ­ക്‌­നർ ഈ ത­ണു­ത്ത ഭൂ­ഖ­ണ്ഡ­ത്തെ വി­ശേ­ഷി­പ്പി­ച്ച­ത്‌ പ്ര­പ­ഞ്ച­ത്തി­ലേ­ക്കു­ള്ള ജ­നാ­ല എ­ന്നാ­ണ്‌. മ­നു­ഷ്യ­ന്റെ ഏ­റ്റ­വും വ­ലി­യ സം­ശ­യ­ങ്ങൾ­ക്കു­ള്ള ഉ­ത്ത­ര­ങ്ങൾ അന്റാർ­ട്ടി­ക്ക­യി­ലെ മ­ഞ്ഞി­ലു­റ­ഞ്ഞ്‌ കി­ട­ക്കു­ക­യാ­ണെ­ന്നാ­ണ്‌ ഏ­റ്റ­വും പു­തി­യ ക­ണ്ടെ­ത്ത­ലു­കൾ വ്യ­ക്ത­മാ­ക്കു­ന്ന­ത്‌.

bicep-2
bicep-2

2014 മാർ­ച്ചിൽ അന്റാർ­ട്ടി­ക്ക­യി­ലെ അ­മു­ണ്ട്‌­സെൻ­സ്‌­കോ­ട്ട്‌ പോ­യിന്റിൽ സ്ഥാ­പി­ച്ച ബൈ­സെ­പ്‌­-2 പ­രീ­ക്ഷ­ശാ­ല­യി­ലെ ശാ­സ്‌­ത്ര­ജ്ഞർ ഗു­രു­ത്വ­ത­രം­ഗ­ങ്ങ­ളെ­ ക­ണ്ടെ­ത്തി­യ­താ­യി റി­പ്പോർ­ട്ട്‌­ ചെ­യ്‌­തി­രു­ന്നു. പ്ര­പ­ഞ്ച നിർ­മി­തി­ക്ക്‌ കാ­ര­ണ­മാ­യി എ­ന്ന്‌ വി­ശ്വ­സി­ക്കു­ന്ന മ­ഹാ­വി­സ്‌­ഫോ­ട­­നത്തി­ന്റെ തെ­ളി­വാ­യാ­ണ്‌ ജ്യോ­തി­ശാ­സ്‌­ത്ര­ജ്ഞർ ഗു­രു­ത്വ­ത­രം­ഗ­ങ്ങ­ളെ കാ­ണു­ന്ന­ത്‌. ആൽ­ബർ­ട്ട്‌ ഐൻ­സ്‌­റ്റൈൻ ഗു­രു­ത്വ­ത­രം­ഗ­ങ്ങ­ളെ­ക്കു­റി­ച്ച്‌ പ്ര­വ­ചി­ച്ചി­രു­ന്നു. പ്ര­കാ­ശ വേ­ഗ­ത്തി­ലാ­ണ്‌ ഗു­രു­ത്വ­ത­രം­ഗ­ങ്ങ­ളും സ­ഞ്ച­രി­ക്കു­ന്ന­ത്‌. തീർ­ത്തും ദുർ­ബ­ല­മാ­യ ഈ ത­രം­ഗ­ങ്ങ­ളെ ക­ണ്ടെ­ത്താൻ ക­ഴി­ഞ്ഞു എ­ന്ന­ത്‌ മ­ഹാ­വി­സ്‌­ഫോ­ട­ന സി­ദ്ധാ­ന്ത­ത്തി­ന്‌ കൂ­ടു­തൽ ബ­ല­മേ­കി­യി­ട്ടു­ണ്ട്‌.

അന്റാർ­ട്ടി­ക്ക­യു­ടെ 98 ശ­ത­മാ­ന­വും മ­ഞ്ഞിൽ മൂ­ടി കി­ട­ക്കു­ക­യാ­ണ്‌. അന്റാർ­ട്ടി­ക്ക­യിൽ എ­ന്ത്‌ സം­ഭ­വി­ക്കു­ന്നു എ­ന്ന­തി­നെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യാ­യി­രി­ക്കും ഭൂ­മി­യി­ലെ ബാ­ക്കി ഓ­രോ ഭൂ­ഖ­ണ്ഡ­ങ്ങ­ളു­ടേ­യും നി­ല­നിൽ­പ്പെ­ന്ന്‌ ബ്രി­ട്ടീ­ഷ്‌ അന്റാർ­ട്ടി­ക്കി­ന്റെ സ­യൻ­സ്‌ ഡ­യ­റ­ക്ട­റാ­യ ഡേ­വി­ഡ്‌ വോ­ഗൻ പ­റ­യു­ന്നു. അന്റാർ­ട്ടി­ക്ക­യി­ലെ പ­രീ­ക്ഷ­ണ­ങ്ങ­ളു­ടെ അ­ന­ന്ത സാ­ധ്യ­ത ക­ണ­ക്കി­ലെ­ടു­ത്ത്‌ ഓ­രോ രാ­ജ്യ­ങ്ങ­ളും നി­ര­വ­ധി ഗ­വേ­ഷ­ക­രെ­യാ­ണ്‌ ഇ­വി­ടേ­ക്ക്‌ അ­യ­ക്കു­ന്ന­ത്‌. അന്റാർ­ട്ടി­ക്ക­യിൽ ഇ­പ്പോൾ നാ­ലാ­യി­ര­ത്തോ­ളം ഗ­വേ­ഷ­ക­രാ­ണ്‌ താ­മ­സി­ച്ച്‌ പ­രീ­ക്ഷ­ണ­ങ്ങൾ ന­ട­ത്തു­ന്ന­ത്‌. ഗ­വേ­ഷ­ക­രെ സം­ബ­ന്ധി­ച്ച­ട­ത്തോ­ളം ഇ­വി­ടം മ­നു­ഷ്യ­കു­ല­ത്തി­ന്റെ ഭൂ­ത­കാ­ല­വും ഭാ­വി­യു­മൊ­ക്കെ ഉൾ­ക്കൊ­ള്ളു­ന്ന ര­ഹ­സ്യ­ങ്ങ­ളു­ടെ മ­ഞ്ഞു­മൂ­ടി­യ താ­ഴ്‌വ­ര­യാ­ണ്‌.

250 മില്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്റാര്‍ട്ടിക്ക കൊടും കാടായിരുന്നു. അതും ഇന്നത്തെ മരങ്ങളോട് സാമ്യത പുലര്‍ത്തുന്നവ. പുതിയ പഠനത്തില്‍ കണ്ടെത്തിയ കാര്യമാണിത്. പെര്‍മിയാന്‍ കാലത്തിന്റെ അവസാനവും തുടര്‍ന്ന് വന്ന് ട്രിയാസ്സിക് കാലത്തിന്റെ ആദ്യവും ഈ ഭൂമി അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു ഗ്രീന്‍ ഹൗസായിരുന്നു. ഇപ്പോഴത്തെ ചൂടിനെ അപേക്ഷിച്ച് വളരെ വളരെ കൂടുതല്‍. അന്ന് അന്റാര്‍ട്ടിക്ക ഇങ്ങനെ മഞ്ഞ് മൂടിയതായിരുന്നില്ല. ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഈ മരങ്ങള്‍ വര്‍ഷത്തിന്റെ പകുതി സമയം പ്രകാശസംശ്ലേഷണം നടത്തുകയും പിന്നീട് മഞ്ഞുകാലം മുഴുവന്‍ ആഹാരമുണ്ടാക്കാതെ കഴിയുകയും ചെയ്യുന്നത് എങ്ങനെയെന്ന് ഗവേഷകര്‍ക്ക് ഇനിയും പിടി കിട്ടിയിട്ടില്ല. പറയുന്നത് കാന്‍സാസ് ബയോഡൈവേഴ്‌സിറ്റി ഇന്‍സ്റ്റി്റ്റിയൂട്ടിലെ ഗവേഷണവിദ്യാര്‍ത്ഥി പെട്രീഷ്യ റൈബെര്‍ഗ്. അന്റാര്‍ട്ടിക്കന്‍ വനപ്രദേശങ്ങളിലെ ഇലകളുടെ അടയാളങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത് ഇലകള്‍ കൊണ്ടൊരു മെത്ത തന്നെയായിരുന്നു അവിടെയുണ്ടായിരുന്നത് എന്നാണ്. ഒരേ സമയത്ത് തന്നെ ഈ മരങ്ങള്‍ ഇല പൊഴിച്ചു കളയും എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. മരങ്ങളുടെ ഫോസിലുകളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ചതില്‍ നിന്നും ഈ മരങ്ങളുടെ വളര്‍ച്ചാരീതിയെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ റൈബെര്‍ഗിനും സഹപ്രവര്‍ത്തകര്‍ക്കും പഠനങ്ങളില്‍ നിന്ന് മനസ്സിലായത് ഇവ നിത്യഹരിതമരങ്ങള്‍ ആയിരുന്നു എന്നാണ്. ഫോസിലുകളിലെ കാര്‍ബണിനെ കുറിച്ച് പഠിച്ചപ്പോള്‍ ലഭ്യമായ വിവരങ്ങളും ഇതിനെ പിന്താങ്ങുന്നു.

അന്റാര്‍ട്ടിക്ക ലോകത്തിലെ അഞ്ചാമത്തെ വലിയ ഭൂഖണ്ഡമാണ്, ആകെ വിസ്തൃതിയുടെ ഏകദേശം 20 ശതമാനത്തോളം വരും അത്. കഠിനമായ തണുപ്പുള്ള ഈ ധ്രുവപ്രദേശത്ത് മനുഷ്യവാസമില്ല.മഞ്ഞുപാളികള്‍കൊണ്ട് മൂടിയ ഈ സ്ഥലം പക്ഷെ ശാസ്ത്രഞ്ജര്‍ക്ക് ഒരു സ്വര്‍ഗ്ഗമാണ്. ബയോളജി, ഗ്ലേഷ്യോളജി, ഓഷ്യന്‍ റിസേര്‍ച്ച്, ജിയോളജി തുടങ്ങി എല്ലാ വിഭാഗത്തില്‍ പെട്ട ശാസ്ത്രജ്ഞരും ഇവിടെ പഠനത്തിനായി എത്താറുണ്ട്. ഇന്ന് മുപ്പത് രാജ്യങ്ങള്‍ക്ക് അന്റാര്‍ട്ടിക്കയില്‍ സ്ഥിരമായി ഗവേഷണ സ്ഥാപനങ്ങള്‍ ഉണ്ട്. മഞ്ഞ് കാലത്തും വേനല്‍കാലത്തും അവിടെ താമസിച്ച് ഗവേഷണം നടത്തുന്നു. കേപ് ടൗണില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ഒരു വിമാനത്തിലാണ് അന്റാര്‍ട്ടിക്കയിലെത്തുന്നത്. അവിടെ അവരുടേതായ സ്റ്റേഷനുകളിലേക്ക് അവിടെ എത്തിയതിനു ശേഷം പോകുന്നു.

Dakshin Gangotri Station
Dakshin Gangotri Station

1820ലാണ് അന്‍റാര്‍ട്ടിക്ക ഭൂഖണ്ഡം കണ്ടത്തെിയത്. ജോണ്‍ മക്പോര്‍ലേന്‍, ജോണ്‍ ഡേവിസ് എന്നിവരാണ് 1821ല്‍ അന്‍റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ ആദ്യമായി ഇറങ്ങിയത്. ഭൂമിയുടെ ധ്രുവപ്രദേശങ്ങളാണ് അന്‍റാര്‍ട്ടിക്ക, ആര്‍ട്ടിക്ക എന്നിവ. ഭൂമിയിലെ ഏറ്റവും തണുപ്പ് കൂടിയതും വരണ്ടതുമായ ഭൂഖണ്ഡമാണ് അന്‍റാര്‍ട്ടിക്ക. അന്‍റാര്‍ട്ടിക്കയുടെ 98 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്നു. ഏറ്റവും കൂടുതല്‍ കാറ്റുവീശുന്ന പ്രദേശവും അന്‍റാര്‍ട്ടിക്കയാണ്. സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഏകഭൂഖണ്ഡമാണ് അന്‍റാര്‍ട്ടിക്ക. വിവിധ രാജ്യങ്ങളുടെ പര്യവേക്ഷണ കേന്ദ്രങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ മാത്രമാണ് അന്‍റാര്‍ട്ടിക്കയിലെ മനുഷ്യര്‍. ഭൂമിയില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് അന്‍റാര്‍ട്ടിക്ക. അന്‍റാര്‍ട്ടിക്കയിലെ ജീവജാലങ്ങളില്‍ ഏറ്റവും പ്രധാനികള്‍ പെന്‍ഗ്വിനുകളാണ്. വിന്‍സണ്‍ മാസിഫ് ആണ് അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്ന 70 തടാകങ്ങള്‍ അന്‍റാര്‍ട്ടിക്കയിലുണ്ട്.

1981ലാണ് ഇന്ത്യന്‍ പര്യവേക്ഷണ സംഘം ആദ്യമായി അന്‍റാര്‍ട്ടിക്കയിലേക്ക് തിരിച്ചത്. ഇന്ത്യയുടെ അന്‍റാര്‍ട്ടിക്കയിലെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രമാണ് ദക്ഷിണ ഗംഗോത്രി. വിസ്മയങ്ങളുടെ അമൂല്യമായ കലവറയാണ് അന്‍റാര്‍ട്ടിക്ക ഭൂഖണ്ഡം.

സമ്പാദകൻ:- അഹ്‌ലുദേവ്

Check Also

ചില കീ ബോർഡ് കൗതുകങ്ങൾ!

ങ്ങൾ ഓരോരുത്തരും എത്ര തവണ കീ ബോർഡിൽ (keyboard) കൈ വെക്കുന്നുണ്ട്? “WhatPulse” എന്നൊരു പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്‌താൽ നിങ്ങൾ …

Leave a Reply

Your email address will not be published. Required fields are marked *