കവിയുടെ കാൽപാടുകൾ വായിച്ചുകഴിഞ്ഞപ്പോൾ പി ചോദിച്ചു
” ഉണ്ണിക്ക് കവിത എഴുതണോ ?…..”
” വേണ്ടാ !!!!… എനിക്ക് കവിത എഴുതണ്ടാ ………….”
അക്കിത്തം ടീവിയിൽ കവിത ചൊല്ലിയപ്പോൾ എൻ്റെ തത്ത അതേറ്റുപാടി
” ഉണ്ണിക്ക് മനസ്സിലായോ ആ കവിത ? ……” തത്ത ചോദിച്ചു.
“ ഇല്ലാ …!!!… സാരാംശം മനസ്സിലായി , വരികൾക്കർത്ഥം മനസ്സിലായില്ല ….”
” ഞാൻ പറഞ്ഞില്ലേ ഉണ്ണിക്കിഷ്ടം മനസ്സിലാവുന്ന എൻ്റെ കവിതകളാണ് ...”
കുഞ്ഞുണ്ണി മാഷ് .
” വരികൾക്കർത്ഥം മനസിലായെങ്കിലും അങ്ങയുടെ കവിതകളുടെ ചെറിയ ചെറിയ ഉള്ളടക്കങ്ങൾ എനിക്കിതുവരെ മനസിലായിട്ടില്ല , അങ്ങെഴുതിയ കവിതകൾ ഞാൻ കുട്ടിക്കാലത്തു ഏറ്റു പാടിയിട്ടുണ്ട് ചൊല്ലിയിട്ടുണ്ട് … പക്ഷേ ആ കവിതകളുടെ അടിത്തട്ട് എവിടെയാണ് മാഷെ ?…….”
” മാഷെ , അവന് കവിതകളോടല്ല കഥകളോടാണ് പ്രണയം . എൻ്റെ പ്രിയപ്പെട്ട കഥകളോട് , ഒന്നുമില്ലെങ്കിലും നാലുകെട്ടില്ലല്ലേ അവൻ ജനിച്ചു വളർന്നത് ...” എന്ന് എംടി .
” പ്രിയ കാഥിക അങ്ങയുടെ കഥയിലെ കഥാപാത്രങ്ങയുടെ കൈ പിടിച്ചു ഞാൻ കുറേ സമസ്യകൾ സഞ്ചരിച്ചിട്ടുണ്ട് , പക്ഷേ അങ്ങയെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല ……….”
പെട്ടെന്ന് മുറിയിൽ ഒരു മെലിഞ്ഞ രൂപം കടന്നു വന്നു , ബീഡി പുക മുറിയിൽ നിറഞ്ഞു , അയാളുടെ കൈകൾ ആ വലിയ ജുബ്ബയിൽ തൂങ്ങി , കട്ടി കണ്ണട , ജുബ്ബയുടെ കോളർ തട്ടുന്ന താടി , ആരാ ഇത് !!!…. അള്ളാ പിച്ച മൊല്ലാക്കയോ …അല്ല മൊല്ലാക്കയല്ലാ … പിന്നേ !!!… അറിയുന്ന പരിചിത മുഖം … രാവിയാണോ അതോ കുഞ്ഞുണ്ണിയോ …. ധർമ്മപുരിയിലെ സിദ്ധാർത്ഥനാണോ ?….അല്ല സിദ്ധാർത്ഥനല്ല … ആ മുഖം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു …വീട്ടിലെ ചുമരിലിൽ ഇദ്ദേഹത്തിനറെ ചിത്രം ഉണ്ട് …. ശെരിയാണ് സിദ്ധാർത്ഥന്റെ സൃഷ്ട്ടി കർത്താവ് .. വെള്ളയപ്പന്റെ കൊലപാതകി …..
” നിൻ്റെ ഇഷ്ടം എനിക്കറിയാം , പാലക്കാടിൻ്റെ ചരിത്രം എഴുതാൻ നീ വേണം …. തസ്രാക്കിൻ്റെ മാത്രം എഴുതാനെ എനിക്ക് പറ്റിയുള്ളൂ ” എന്ന് ഒവി.
” നിങ്ങൾ എന്നോട് സംസാരിക്കരുത് … എന്തിനാണ് നിങ്ങൾ ആ പാവം വെള്ളായിയപ്പനെ കൊന്നത് , മകൻ്റെ വേർപാട് വെള്ളായിയപ്പനെ തളർത്തിയപ്പോൾ , ഞങ്ങൾ അനുവാചകർ തകർന്നത് വെള്ളായിയപ്പൻ്റെ വേർപാടിലാണ് , സത്യത്തിൽ നിങ്ങൾ കൊന്നത് വെള്ളായിയപ്പനെയോ ഞങ്ങൾ അനുവാചകരെയോ ?….. ”
ഒവി ചിന്താലുവായി.. എന്തോ വിശദീകരിക്കാൻ ഭാവിച്ചു ..
” നിർത്തൂ ഒവി .. ഞാൻ പറയാം ..” പദ്മനാഭൻ എന്തോ പറയാൻ ഭാവിച്ചു . ” അവൻ ചെറുകഥകളെഴുതട്ടെ …!”
വേണ്ടാ എന്ന് എസ്‌കെ …..
” അവൻ്റെ ഇഷ്ടം വെള്ളിനേഴിയിലാണ് …. ആ ദേശത്തിൻ്റെ കഥ അവൻ പറയും ”
” പറയണം, എഴുതണം ” എന്ന് പുനത്തിൽ. ” അവൻ്റെയൊരു നഷ്ടജാതകം …”
ഇതിനിടയിൽ കൈകൾ പിന്നിൽ കെട്ടി സിവി എത്തി .
” ഉണ്ണിയേ എനിക്ക് നന്നായി അറിയാം …. അവനൊരു കാമമോഹിതൻ …”
” ശെരിയാണ് സിവിയോട് ഞാനും യോജിക്കുന്നു , പ്രണയിനിമാർ അവനു കുറേയുണ്ട്… ” എന്ന് ചുള്ളിക്കാട്.
” ചുള്ളിക്കാടെ ഞാൻ തിരുവാരൂർ സ്മരണ എഴുതി കഴിയട്ടെ … എന്നിട്ട് ഇതിനുള്ള മറുപടി ഞാൻ അപ്പൊ തരാം …”
” അവൻ ഒരുപാട് എഴുതുന്നുണ്ട് , പാവ്വം …. അവനെഴുതിയത് അവന് മാത്രമേ മനസ്സിലാവൂ …..” … എന്ന് സി ആർ .
“ ശെരിയാണ് സിആർ ഞാൻ കഥാപാത്രങ്ങളെ തേടി പുഴ വരെ പൊവ്വും , പുഴ കടലിൽ ലയിച്ചപ്പോൾ എനിക്ക് മനസിലായി , ഞാൻ ആരെയും കാത്തുനിന്നിട്ട് ഒരു കാര്യംമില്ല എന്ന് , പോകേണ്ടവർ പോകും …..”
” ഉണ്ണീ നീ ഇവരാരും പറഞ്ഞത് കേൾക്കണ്ട പോയി ഭാര്യയെ കുറിച്ചെഴുതു , അല്ലെങ്കിൽ കാമുകിയെ കുറിച്ചെഴുതു , സ്ത്രീ സ്വാതന്ത്രം വിഷയമാക്കു ….” എന്ന് മാധവികുട്ടി .
” ആമി , എനിക്ക് ഭാര്യയില്ല , കാമുകിമാർ ഉണ്ട് പക്ഷേ അവരെ കുറിച്ച എനിക്കെഴുതാൻ പറ്റില്ല , കാരണം , എൻ്റെ ബന്ധങ്ങൾ നാട്ടുകാരും വീട്ടുകാരും അറിഞ്ഞാൽ … എൻ്റെ പേരു പോവില്ലേ …?”
സി ആർ മാധവിക്കുട്ടിയെ തടഞ്ഞു
” അത് ശെരിയാണ് , കരൾ പിളരും കാലം നീ അനുഭവിക്കരുത് …. ”
എല്ലാവരും നോക്കി നിൽക്കെ രണ്ടു സുന്ദരി കൊന്തകൾ റൂമിലേക്ക് കയറി വന്നു , എല്ലാവരും അവരെ തുറിച്ചു നോക്കി . ഓവിയും എംടിയും സിആറും ഒരു കാമുകിയെ നോക്കി ചിരിച്ചു .
” ഇവരാണോ നിൻ്റെ ആ രണ്ടു പേർ ...”
ഞാൻ തല താഴ്ത്തി ” അതെ ..” . നാണംകൊണ്ട് തറയിൽ വൃത്തം വരച്ചു .
അധികാര സ്വരത്തിൽ കുന്തി പറഞ്ഞു
” കഥ ഞാൻ പറയാം , അതെഴുതണം അല്ലെങ്കിൽ അറിയാലോ …. ”
” അറിയാം …” എന്ന് തല കുലുക്കി.
” ഉണ്ണി ആദ്യം ഞാനാണ് ഉണ്ടായത് , നീ ഇപ്പൊ പറയണം എന്നെയാണ് കൂടുതൽ ഇഷ്ടം എന്ന് . … അവൾ വേറെയല്ല .. എൻ്റെ ഒരു ദാസി മാത്രമാണ് … അറിയാലോ ഞാൻ പറഞ്ഞു തരണ്ടല്ലോ …..!!… ” .. നിള കണ്ണുകളിറുക്കി ……
” വേണ്ടാ ..”
വൃശ്ചിക കാറ്റത്തു ഒരു മരം വീണു , ഞാൻ ഞെട്ടി എഴുന്നേറ്റു … വീണ മരത്തെ ഞാൻ തലോടി …അപ്പോഴാണ് ഓർമ്മവന്നത് ഇന്നല്ലേ പെണ്ണുകാണൽ … വേണ്ട !! … ഞാൻ പോണില്ല …
നിളയും കുന്തിയുമുണ്ടെങ്കിൽ പിന്നേ വേറേ എന്തിനൊരു കാമുകി ……….. !!
പി ചിരിച്ചു ” അവനൊരു നിത്യകന്യകൻ …. “.