വിവ്ദ് ഭാരതിയുടെ ഓർമ്മകളിൽ

hsKJBsiH2OQ

രു പ്രദേശത്തെക്കുറിച്ചും അവിടുത്തെ ജനങ്ങള്‍, ഭൂപ്രകൃതി, ഭാഷ, സാഹിത്യം, സംഗീതം, സിനിമ എന്നിവയേക്കുറിച്ചും ഹ്രസ്വമായും എന്നാല്‍ അതി മനോഹരവുമായ രീതിയില്‍ എങ്ങിനെ അവതരിപ്പിക്കാം?

ഒന്ന് ചിന്തിച്ചു നോക്കൂ. . .

പല രീതിയില്‍ ചെയ്യാം അല്ലെ.

07dfrRSethWithBhup_1779257d
Raghunath Seth seen with singer Bhupinder

എന്നാല്‍ ഞാന്‍ വിവരിക്കാൻ പോകുന്ന ഈ കഥ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.

വൈകിട്ട് ഓഫീസില്‍ നിന്നും വന്നാല്‍ വിവിധ് ഭാരതിയുടെ ‘ജയ്മാല’ കേൾക്കുക എന്നത് ഒരു ശീലമായിരുന്നു. വിദൂര ദേശങ്ങളിൽ ജോലി ചെയ്യുന്ന സൈനികര്‍ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ അവരുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ വേണ്ടി പ്രക്ഷേപണം ചെയ്യുന്ന ഒരു പ്രോഗ്രാം. ഗൃഹാതുര സ്മരണകളിൽ ജീവിക്കുന്ന ഏതൊരു പ്രവാസിയും കേൾക്കാൻ ഇഷ്ടപെട്ടിരുന്ന മനോഹരമായ ഹിന്ദി ഗാനങ്ങള്‍ അതിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു.

വൈകിട്ട് ഏഴ് മുതല്‍ ഏഴ് നാല്‍പതു വരെയാണ് പ്രക്ഷേപണം. എല്ലാ ശനിയാഴ്ചയും ഏതെങ്കിലും പ്രശസ്തയായ വ്യക്തികളായിരിക്കും അവതാരകർ. വീണ്ടും അത് ഞായറാഴ്‌ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പുന: സംപ്രേഷണം ചെയ്യും.

ഒരിക്കല്‍ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജഞനും സംഗീത സംവിധായകനുമായിരുന്ന ശ്രീ. രഘുനാഥ് സേഠ്‌ ആയിരുന്നു അവതാരകൻ. കുറെ നല്ല ഗാനങ്ങളും അനുഭവങ്ങളും പങ്കു വച്ചതിന് ശേഷം അദ്ദേഹത്തിന് വിട ചോദിക്കേണ്ട സമയമായി. ഇനി ഒരു ഗാനം കൂടി. അതേതായിരാക്കും എന്ന ആകാംക്ഷയോടെ കാതോർത്തിരിക്കവേ അദ്ദേഹം പറഞ്ഞു. “നിങ്ങളോടു വിട ചൊല്ലുന്നതിനു മുമ്പായി ഈയിടെ എനിക്കുണ്ടായ ആനന്ദകരമായ ഒരു അനുഭവ നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ തെക്കേ അറ്റത്ത് പ്രകൃതിയാൽ അനുഗ്രഹീതമായ ഒരു സുന്ദര പ്രദേശമുണ്ട്, കേരളം. സുമുഖരായ അവിടത്തെ താമസക്കാർ മലയാളം എന്ന മനോഹരമായ ഭാഷയില്‍ ആണ് സംസാരിക്കുക. ആ ഭാഷയിലെ അതി പ്രശസ്തനായ ഒരു സാഹിത്യകാരനാണ് ശ്രീ. എം. ടി. വാസുദേവന്‍ നായര്‍, അദ്ദേഹം ചില സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതിയ “ആരണ്യകം” എന്ന പേരിലുള്ള തിരക്കഥ ഹരിഹരന്‍ എന്ന സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ സംഗീത സംവിധാനം നിർവ്വഹിക്കാനുള്ള നിയോഗം എനിക്കാണ് ലഭിച്ചത്. ഞാന്‍ അതൊരു സൗഭാഗ്യമായി കരുതുന്നു. ആ ഭാഷയിലെ പ്രശസ്ത കവി ശ്രീ. ഓ. എൻ. വി. കുറുപ്പ് എഴുതിയ കവിത പാടാനെത്തിയത് ഞാന്‍ ഇന്നേവരെയുള്ള എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും ടാലന്റ് ഉള്ള ചിത്ര എന്ന പെണ്‍കുട്ടി ആയിരുന്നു. മനോഹരമായ ആ ഗാനം നിങ്ങള്‍ക്കായി സമർപ്പിച്ചുകൊണ്ട് ഞാന്‍ വിട ചോദിക്കുന്നു, നന്ദി, നമസ്കാരം, ജയ്ഹിന്ദ് “

തൊട്ടു പിന്നാലെ കേൾക്കാൻ തുടങ്ങി ‘ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ല. . . . . . ‘. ജയ്മാലയുടെ ചരിത്രത്തിൽ ഒരു പക്ഷെ ആദ്യവും അവസാനവും ആയി ഒരു മലയാള ഗാനം പ്രക്ഷേപണം ചെയ്തു കേട്ടു.

വാക്കുകളാൽ വിവരക്കാനാകാത്ത ആനന്ദവും, അഭിമാനവും ആവേശവും ആണ് ഇന്നും ആ ഓർമ്മകൾ എനിക്ക് നൽകുന്നത്.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *