രാജലക്ഷ്മിയുടെ കഥകൾ

മലയാള സാഹിത്യത്തിലെ അനശ്വര നക്ഷത്രമാണ് രാജലക്ഷ്മി. കോളജ് അധ്യാപികയായിരുന്ന കഥാകാരി 34-ാം വയസിൽ ജീവിതത്തിനു സ്വയം തിരശീലയിട്ട് കാലയവനികയിലേക്കു പിൻവാങ്ങി. 1956ൽ പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ട കഥയിലൂടെ അവർ ശ്രദ്ധേയമായി. ആ കഥ ഇവിടെ പുനഃ പ്രസിദ്ധീകരിക്കുകയാണ്.
——————————————————–
*മകൾ*

ശാരദ ബാഗ് ഒന്നുകൂടി അടക്കിപ്പിടിച്ചു. അതിനകത്ത് കടലാസുകളുടെയും മറ്റും ഇടയിൽ രണ്ടു നോട്ടുകൾ.

ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു തുക ഒന്നിച്ചു കൈയിൽ വരുന്നത്. ‘ആദ്യത്തെ ഫീസ്’ – ഒരു കഥയ്ക്കു പറ്റിയ തലക്കെട്ടാണത്. പക്ഷേ ആദ്യത്തെ ഫീസല്ലല്ലോ ഇത്. പതിനഞ്ച്, ഇരുപത്, അയ്മ്പത്- നൂറുറുപ്പികവരേയും കിട്ടിയിട്ടുണ്ട് ഇതിനുമുമ്പ്. എന്നാലും ഇരുന്നൂറുരൂപ  തികച്ചു കിട്ടുക, അതു പുത്തരിയാണ്.

ഉറക്കമിളിച്ച് മുഷിഞ്ഞിരുന്ന് ആ നശിച്ച കണക്കു നോക്കുമ്പോൾ ജഡ്ജിമാരെയും വക്കീൽമാരെയും ശപിച്ചിട്ടുണ്ട്. ഇരുന്നൂറുരൂപ, മൂന്നുമാസത്തെ പാട്.

കാറിന്റെ വാതിലും പിടിച്ചുനിന്ന് ജഡ്ജി മഹാശയൻ അന്നു പറഞ്ഞു- ”കൃഷ്ണൻകുട്ടിയുടെ മകളല്ലേ? നല്ലോണം സഹായിക്കണമെന്നുണ്ട്. സാധിക്കണ്ടേ…. വല്ലാത്തകാലം. വിചാരിക്കണപോലെയൊന്നും നടക്കില്ല. ഇതിനാണെങ്കിൽ ഒരു വിഷമവുമില്ല.വാദിക്കുകയും പ്രസംഗിക്കുകയും ഒന്നും വേണ്ട. ഒന്നുരണ്ടു മൂന്നാഴ്ചയ്ക്കുള്ള ജോലി. കണക്കൊന്നു ചെക്കു ചെയ്യണം. അത്രതന്നെ നല്ല ഫീസും കിട്ടും.”

തന്നിരിക്കുന്നു, എന്നിട്ട് നല്ല ഫീസ്സ്. ഇരുനൂറു രൂപ അല്ല കൃഷ്ണൻ കുട്ടിയുടെ മകളോടുള്ള ദയയേ,.. (തുടരും)

| >> രാജലക്ഷ്മിയുടെ കഥകൾ – മകൾ 2 

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *