വെള്ളിനേഴി കലാഗ്രാമത്തിലൂടെ മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടി നടത്തിയ യാത്രകൾ
വെള്ളിനേഴി ഒളപ്പമണ്ണമന കളംപാട്ടു തട്ടം
നിശബ്ദം, നട്ടുച്ച
നിശ്ചലദൃശ്യം
ഉറയാന്‍ തയ്യാറായി പീ0ത്തില്‍ വിശ്രമിക്കുന്ന ഉടവാള്‍
അടിച്ചുതുടച്ച നിലത്തു തിരിനാളം നീട്ടാനൊരുങ്ങി
കഴുകിമിനിക്കിയ ഓട്ടുവിളക്കുകള്‍
കളംപാട്ടുകാര്‍ക്കിരിക്കാന്‍ പുല്‍പ്പായ
സന്ധ്യക്കുണരാന്‍പാകത്തില്‍ പകല്‍പുതച്ചുമൂടിക്കിടക്കുന്നമദ്ദളം
വെള്ളിനേഴി കാന്തള്ളൂര്‍ കൃഷ്ണക്ഷേത്രത്തിന്‍റെ പ്രദക്ഷണവഴിയില്‍ ശിക്ഷ്യന്‍ ശശിശേഖറുമൊത്തു. വെള്ളിനേഴിയേക്കുറിച്ചു ഒരു ഡോക്കുമെന്ററി ചലച്ചിത്രം ചെയ്തുകൊണ്ടിരിക്കുന്ന യുവ സംവിധായകന്‍ വിഷ്ണു പകര്‍ത്തിയ ദൃശ്യം. ചെമ്പൈയുടെ ആദ്യ കച്ചേരി നടന്നയിടം
കരുണചെയ്യാനെന്തു താമസം കൃഷ്ണ……
വെള്ളിനേഴിയിലേ എന്‍റെ പകലറുതി കേരളത്തിലെ ഒരേയൊരു കഥകളി കോപ്പു കൈവേല കേന്ദ്രത്തില്‍. കൊതവില്‍ രാമന്‍ കുട്ടി തന്നെ ഈ കൈവേലയഭ്യസിപ്പിച്ച അച്ഛന്‍ കൃഷ്ണനാചാരിയുടെ പേരില്‍ നടത്തുന്ന കുടുംബ കൈത്തൊഴില്‍ശാല. കടഞെടുത്ത മരത്തില്‍ കൈവിരുതിന്‍റെ ഇന്ദ്രജാലം. വ്യത്യസ്ഥ കിരിടങ്ങള്‍, കൈവളകള്‍ .. ഒരുകിരിടം തീര്‍ക്കാന്‍ ഒരുമാസം രാമന്‍കുട്ടിയുടെ കൈകൊണ്ടുതിര്‍ത്ത കിരിടം വേണമെന്നു ഗോപിയാശാന്‍റെ നിര്‍ബന്ധം. ഒരുകിരിടം തയ്യാറാവുമ്പോള്‍ ഭാരം എഴുനൂറു ഗ്രാമം. കിരിടമോന്നിനു വില മുപ്പത്തിയയ്യായിരം. രാമന്‍കുട്ടി വിശദീകരിച്ചുതന്നു.
കഥകളികോപ്പുനിര്‍മാണത്തിന്‍റെ വിസ്മയങ്ങല്‍ക്കിടയില്‍ പണിപ്പുരയുടെ ചുവരില്‍ മരത്തില്‍കൊത്തി സ്വര്‍ണനിറംപൂശിയ അരിവാള്‍ ചുറ്റിക നക്ഷത്രം, കൃഷ്ണ പിള്ളയുടെയും ഇ എംഎസ്സിന്‍റെയും പടമുള്ള കളര്‍ പോസ്റ്റര്‍ ദേശാഭിമാനി കലണ്ടര്‍. ഇളയമകന്‍ ഉണ്ണികൃഷ്ണന്‍റെയും എന്‍റെയും കണ്ണുകള്‍ ഒരു നിമിഷം ഒരു പ്രത്യേക സൌഹൃദത്തില്‍ പരസ്പരം കൊരുത്തു. ഞാന്‍ എന്തെങ്കിലും ചോദിക്കും മുന്‍പ് സഖാവ് പറഞ്ഞു” ഞങ്ങളെല്ലാം പാര്‍ട്ടി അംഗങ്ങളാണ്”. ലാല്‍സലാം സഖാക്കളേ. നന്ദി വെള്ളിനേഴി. നമുക്കു വീണ്ടും കാണാം