ശിവദീക്ഷ

ഗജ ചുഴലിക്കാറ്റിനുശേഷം  , ഒരു ദിവസം ആ മഹാക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഒരു വൃദ്ധ എന്റെ കുപ്പായത്തിൽ പിടിച്ചു ,

എന്റെ എല്ലാം പോയി കുഞ്ഞേ, വല്ലതും തന്നു സഹായിക്കണമേ

കറുത്തിരുണ്ട പ്രകൃതമാണ് വൃദ്ധക്ക് , കാതിലും കഴുത്തിലും സ്വർണ്ണമെന്ന് തോന്നിക്കുന്ന അലങ്കാരങ്ങളുണ്ട്.

നിങ്ങൾക്കു വീടില്ലേ , ബന്ധുക്കളില്ലേ ?
ഇല്ലാ കുഞ്ഞേ , കാറ്റ് എല്ലാം കൊണ്ടുപോയി , വല്ലതും തന്നു സഹായിക്കണേ !!

തലേദിവസം വേദാരണ്യത്തു ഗജ വിതച്ച നാശനഷ്ടങ്ങൾ ഞങ്ങൾ കണ്ടതാണ് , അതി ധാരുണമാണ് അവസ്ഥ , വീടുകൾക്കുമീതെ കടപോഴകി വീണ മരങ്ങൾ , വീഴാറായി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ , റോഡിലേക്ക് പാതി ചെരിഞ്ഞ കരിമ്പനകൾ , അതോർത്തപ്പോൾ ആ വൃദ്ധയോട്  കരുണ തോന്നി ,കുറച്ചു പണം കൊടുത്തു .

തൊഴുതു വലം വച്ച് പുറത്തിറങ്ങിയപ്പോൾ ആകാശത്തിലെ പൂർണ്ണ ചന്ദ്രൻ തെക്കേ ഗോപുരത്തിൻറെ കൊമ്പുകളിൽ തന്റെ പൂർണ്ണ മുഖത്തോടെ പുഞ്ചിരിക്കുന്നു .

അതെ എനിക്കെന്തിലും കുടിക്കണം , നല്ല ദാഹം
വീട്ടുകാരി പറഞ്ഞു .

ശെരി , അവിടെ ഒരു കടയുണ്ട്

ഞാനും അവളും കാപ്പി കുടിക്കുമ്പോൾ കടക്കാരൻ ചോദിച്ചു

സർ ആർക്കെങ്കിലും പണം കൊടുത്തിരുന്നോ ?
കൊടുത്തിരുന്നു !!!!!!!!!! എന്തെ ?
എന്റെ രണ്ടാനമ്മയാ , കള്ളു കുടിക്കാൻ കാശു ചോദിച്ചുവന്നിരുന്നു തള്ള , ഞാൻ കൊടുത്തില്ല , പിന്നെ ആരുടെഅടുത്തെങ്കിലും പോയി എരന്നു വാങ്ങും
അവർ പറഞ്ഞു അവരുടെ വീടെല്ലാം കാറ്റടിച്ചു തകർന്നു എന്ന്
സർ , അവർ എന്റെ കൂടെയാ താമസം , എന്നും വൈകീട്ട് തള്ളക്ക് കള്ളു കുടിക്കണം , അല്ലെങ്കിൽ പ്രാന്താ ….

കാപ്പി കുടിച്ച ബില്ല് കൊടുക്കുമ്പോൾ കടക്കാരൻ പറഞ്ഞു

സർ ആ നിലക്കുന്ന വൃദ്ധനേ കണ്ടോ
ഒരു വൃദ്ധനെ ചൂണ്ടിയിട്ട്

കണ്ടു
അദ്ദേഹത്തിന്റെ ഭാര്യയും മകളും ചുഴലികാറ്റിൽ മരിച്ചു ,വീടും കൃഷിയും എല്ലാം പോയി , സർക്കാർ ഒന്നും കൊടുത്തില്ല , കലികാലം , പറ്റുമെങ്കിൽ അദ്ദേഹത്തിനെന്തെകിലും സഹായിക്കു .

ചേര-ചോള പ്രതാപം കൊത്തിയ ഭീമാകാരൻ മതിൽകെട്ടിൽ ചവിട്ടി വൃദ്ധൻ പുകയൂതി , ഞാൻ അദ്ദേഹത്തിന്റെ അടുത്തുചെന്നു , വീട്ടുകാരി കുറച്ച നോട്ടുകൾ എടുത്ത് എന്റെ കയ്യിൽ വച്ചു ,

ഇതു കൊടുക്കു

ഞാൻ ആ നോട്ടുകൾ അദ്ദേഹത്തിന് കൊടുത്തു ,വൃദ്ധൻ അതു വാങ്ങാൻ വിസമ്മതിച്ചു ,അദ്ദേഹം ചിരിച്ചു .

ഇതുകൊണ്ട് ഞാൻ എന്ത് ചെയ്യും കുട്ടീ

അദ്ദേഹം എന്റെ കയ്യിൽ തലോടി , ആ തോലോടൽ , ഏതോ മുൻജന്മത്തിലെ ബന്ധം പുതുക്കിയതുപോലെ തോന്നി .
ഈ പണം വാങ്ങു ” ഞാൻ വീണ്ടും ആവർത്തിച്ചു.

അദ്ദേഹം ചിരിച്ചു , ബീഡി ഊതിക്കൊണ്ട് ക്ഷേത്ര ആ  നഗരിയിലേക്ക് നടന്നകന്നു.

തൃസന്ധ്യയുടെ നാമ ജപത്തിൽ ആ മഹാക്ഷേത്രത്തിന്റെ ഗോപുരങ്ങൾ മേഘങ്ങൾക്കു കീഴെ ധ്യാനിച്ചു .

സത്യം ! ശിവം ! സുന്ദരം

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *