പുന്നപ്ര കടല്‍പ്പുറം ലഹള
കത്തോലിക്കാ മത്സ്യത്തൊഴിലാളികള്‍ ദുരിതരാജവാഴ്ചയില്‍ പൊറുതി മുട്ടി ആയുധമെടുത്തു!!

ആലപ്പുഴയിലെ പുന്നപ്ര കടല്‍പ്പുറത്ത് പന്ത്രണ്ട് രംഗത്തായി മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ലത്തീന്‍ കത്തോലിക്കാ ക്രിസ്ത്യാനികൾ നടത്തിയ ആക്രമണമാണ് പുന്നപ്ര വയലാർ വിപ്ലവത്തിന്‍െറ രണ്ടാം ഘട്ടം. 1122 കന്നി 31നു ഉച്ച കഴിഞ്ഞു 3:30 മുതൽ 5:30 വരെയുള്ള സമയത്തായുരുന്നു സംഭവം നടന്നത്. ഹിപ്പോലിറ്റസ്(ഇപ്പോലിത്ത്) എന്ന ധനികനായ മത്സ്യ വ്യവസായിയുടെ ഭവനം ആക്രമിച്ചു കൊള്ളയടിച്ച് തീ വെച്ചു എന്നതാണ് ഇതിലെ മുഖ്യ സംഭവം. ഇത് സംബന്ധിച്ച് ആലപ്പുഴ ഡിവിഷൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ 1122ലെ 5ാം നമ്പര്‍ പ്രിലിമിനറി എന്‍ക്വയറി കേസ് നടന്നു. സെെമണ്‍ ആശാൻ എന്ന ത്യാഗിയും പ്രഗദ്ഭനുമായ നേതാവിനാല്‍ സ്ഥാപിതമായ മത്സ്യത്തൊഴിലാളി യൂണിയനിലെ അംഗങ്ങളാണ് ജനറൽ സെക്രട്ടറി കെ.എസ്. ബെന്നിന്റെ നേതൃത്വത്തില്‍ കലാപം നടത്തിയതു. ആ യൂണിയന്റെ ലക്ഷ്യം തൊഴിലാളി സര്‍ക്കാര്‍ സ്ഥാപിക്കുകയും സ്വകാര്യ സ്വത്ത് ഇല്ലാതാക്കുകയും ആണ് എന്ന് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. ആ സംഘടന ഗവണ്‍മെന്‍റിനെ സംഹരിക്കാന്‍ യത്നിക്കുന്നു എന്നു കുറ്റപത്രത്തില്‍ സ്പഷ്ടമായി ആരോപിച്ചു. ഈ കേസ് ആലപ്പുഴ സെഷന്‍സ് കോടതിയില്‍ എത്തി. നമ്പര്‍ 11-1124. 1949 ഡിസംബർ 9-ം തിയതി(24 വൃശ്ചികം 1125) ജഡ്ജി കെ.ശങ്കരനാരായണ അയ്യര്‍ വിധി പറഞ്ഞു.
തുടരും..
ഭാഗം മൂന്ന് << Prev |