പ്രേമലേഖനം

ഒരു ദിവസം ഉമ്മറക്കോലായിൽ പത്രം വായിക്കുന്നതിനിടെ വീട്ടുകാരിയുടെ സല്ലാപം

ഞാൻ ഏട്ടനോട് ഒരു കാര്യം ചോദിക്കട്ടെ ?
ചോദിക്കൂ !!..
ദേഷ്യപ്പെടോ ?….
എന്തിന് , ചോദിക്കൂ !!!!…..
ഏട്ടനാരെങ്കിലും പ്രണയിച്ചിട്ടുണ്ടോ ? ….

ആദ്യം ഞാൻ ഒന്ന് പരുങ്ങി

ഉണ്ട്
ആരെ ? ..!!!!!!!!….
നിന്നെ ..”
ഒന്ന് പോ ഏട്ടാ , പറയൂ സത്യായിട്ട് …. !..
ഇപ്പൊ എന്താ ഇങ്ങനെ ഒരു ചോദ്യം …?
ഒന്നൂല്ല്യാ , വെറുതെ …. !!! ... ”

പരദൂഷണം പറയാൻ എത്തിയ മാളുഓപ്പോളേ കണ്ടപ്പോൾ അവൾ ചോദിച്ചതെല്ലാം മറന്നു , മാളുഓപ്പോളും അവളും അടുക്കളയിലേക്ക് പോയി , ഞാൻ കുറച്ചു കാലം പിന്നോട്ടും.

ചാരു കസേരയിൽ ചാരി ഞാൻ എഴുതിയ ആദ്യത്തെ പ്രേമലേഖനത്തെ ഓർത്തു.

ഉണ്ണീ , എന്നാ നിന്റെ കൊല്ല പരീക്ഷ .. ?
മാർച്ചിൽ ആവും എന്ന് പറയുന്നത് കേട്ടു …
ആര് …?
ലത ടീച്ചര് …
വല്ലതും അറിയോ , അതോ ഈ കൊല്ലവും തോൽക്കോ ? … !!
തോറ്റാൽ …?
തർക്കുത്തരം പറയുന്നോ നീ , തോറ്റു വാ നായേ  , അപ്പൊ കാണിച്ചു തരാം…. ” ഒരു കൊല്ല പരീക്ഷക്ക്‌ മുൻപുള്ള അമ്മയുടെയും മകൻെയും ഇടയിലുള്ള സംഭാഷണങ്ങളാണ് ഇതെല്ലാം.

ഒന്നുറപ്പാണ്, തോൽക്കും , ജയിക്കാൻ ഒരു വഴിയുമില്ല , ആകെ അറിയുന്നത് കണക്കാണ് , അതാണെങ്കിൽ അറിയുന്നതിൽ നിന്ന് ഒന്നും ചോദിക്കില്ല , എഴുതിയ പരീക്ഷകളൊക്കെ തോറ്റിട്ടേയുള്ളു

തേവരെ ഈ പരീക്ഷ ഒന്ന് പാസ്സാക്കി തന്നാൽ ഒരു ഒറ്റപ്പം കഴിക്കാം

ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ നോട്ടെഴുതാത്തവരുടെ പംദിയിൽ മുനിരയിൽ തന്നെ ഞാൻ ഉണ്ടാവും, കൊല്ല പരീക്ഷക്ക് എനി ഒരു മാസം സമയമുണ്ട് അതിനു മുൻപ് ക്ലാസ്സിൽ പഠിപ്പിച്ചതൊക്കെ ഒന്ന് പകർത്തി എടുക്കണം.

ആരോടാ ഒന്ന് ചോദിക്കാ കുട്ടാ ? …
ഉണ്ണിയെ നമ്മുക്ക് രാധയോട് ചോദിച്ചാലോ ,? അവളാ നമ്മുടെ ക്ലാസ്സിൽ നോട്ടെഴുതാറു …. ”

വെളുത്തുമെലിഞ്ഞ സുന്ദരി , രണ്ടു ഭാഗത്തേക്കും മുടികൾ റിബ്ബൺ കൊണ്ട് കെട്ടി വച്ചു അവൾ വന്നു , നെറ്റിയിൽ ഉണങ്ങിയ ചന്ദനം , എൻ്റെ ഇഷ്ട കാമുകി , പക്ഷെ ഞാൻ എൻ്റെ ഇഷ്ടം അവളോട് ഒരു തവണ മാത്രമേ പറഞ്ഞിട്ടുള്ളു അതും സ്വപ്നത്തിൽ.

അവളോട് എൻ്റെ ഇഷ്ടം പറയണം , എങ്ങനെ പറയും ? നേരിട്ടു പറഞ്ഞാൽ അവൾ അമ്മയുടെ അടുത്ത പറയും , അവളുടെ ‘അമ്മ ഞങ്ങളുടെ ക്ലാസ്സ് ടീച്ചറാണ്.

രാധേ , എനിക്ക് നിന്റെ നോട്ടു പുസ്തകങ്ങൾ ഒന്നു തരണം
ഉണ്ണീ നിനക്കു ഒന്ന് നന്നായിക്കൂടെ , ഈ കളിച്ചു നടക്കുന്ന സമയം നാലക്ഷരം പടിച്ചൂടേ ?….
ഞാൻ ഉണ്ണിനെ എന്നും പഠിക്കാൻ വിളിക്കും ” എന്ന് കുട്ടൻ.

എനിക്കൊന്നും അവളോട് തിരിച്ചു പറയാൻ പറ്റിയയില്ല , ഞാൻ അവളിൽ ലയിച്ചിരുന്നു.

അവൾ പുസ്തകങ്ങൾ എനിക്ക് തന്നു

രണ്ടു ദിവസം കഴിഞ്ഞാൽ എനിക്ക് തിരിച്ചു തരണം ട്ടോ .
തരാം , ….. നാളെ കൃഷ്ണന്റെ അമ്പലത്തിൽ എൻ്റെ തായമ്പക ഉണ്ട് , രാധ വരണം … !!
അച്ഛനോട് ചോദിക്കട്ടെ !!!…

അവളുടെ നോട്ടിലെ കൈയ്യക്ഷരങ്ങളിൽ ഞാനൊന്നു തലോടി , രണ്ടു ദിവസമേ എനിക്കിതു കാണാൻ പറ്റുള്ളൂ.
അന്ന് രാത്രി പകർക്കാനുള്ളതൊക്കെ ഞാൻ പകർത്തി , കണക്കായിരുന്നു വിഷയം.

കണക്കു കണക്കാക്കല്ലേ ഈശ്വര … , ഒറ്റപ്പം മറക്കില്ല

എനിക്കൊരു ബുദ്ധി തോന്നി എന്തായാലും നോട്ട് പുസ്തകങ്ങൾ തിരിച്ചു കൊടുക്കണം , അതിന്റെ ഉള്ളിൽ ഒരു പ്രേമലേഖനവും കൂടി വച്ചാലോ, അതാവുമ്പോൾ എളുപ്പാ , ആരും അറിയില്ല , തമ്മിൽ -തമ്മിലുള്ള കൂടിക്കാഴ്ച ഒഴിവാക്കി കിട്ടും .

അങ്ങനെ ആ പുസ്തകത്തിന്റെ ഉള്ളിൽ വച്ചു ഞാൻ എൻ്റെ ആദ്യത്തെ പ്രേമലേഖനം. പുസ്തകങ്ങൾ രാധക്ക് തിരിച്ചു കൊടുത്തു .

പരീക്ഷാ ദിവസം രവിലെ സ്കൂളിൻറെ മുന്നിലുള്ള മാവിലെ മാങ്ങകളുടെ എണ്ണം തിട്ടപ്പെടുത്തുമ്പോൾ അവൾ അടുത്ത് വന്നു

ഉണ്ണീ നീ എന്ത് പണിയാ കാണിച്ചേ … പരീക്ഷ കഴിഞ്ഞു ഒന്ന് കാണണം !!
അവളുടെ മുഖം ഗൗരവമാർന്നതായിരുന്നു.

പരീക്ഷ കഴിഞ്ഞ മാവിന്റെ താഴെ നിൽക്കുമ്പോൾ ദൂരെ നിന്ന് അവൾ നടന്നു വരുന്നത് കണ്ടു , പിടിച്ചു വിയർത്ത വിയപ്പുതുള്ളികൾ എൻ്റെ കുപ്പായത്തിന്റെ പിന്നിൽ ഇന്ത്യാ ഭൂപടം വരച്ചിട്ടു .
ഉണ്ണീ ഒരു കാര്യം പറയാൻ ഉണ്ട് ….!
പറയൂ ..
ഇത് നീ എൻ്റെ പുസ്തകത്തിൽ മറന്നു വച്ചതാണ് , തിരികേ തരാൻ ആണ് ഞാൻ കാണണം എന്ന് പറഞ്ഞത് , എങ്ങനെ ഉണ്ടായിരുന്നു പരീക്ഷാ ? …
നന്നായിരുന്നു
എന്നാ ഞാൻ പോട്ടെ ഉണ്ണീ .. ”

അതായിരുന്നു ആദ്യത്തെ പ്രേമലേഖനം .

ഉപരിപഠനത്തിനു തെരഞ്ഞെടുത്തത് മഹാനഗരത്തിലെ ആ വലിയ സർവ്വകലാശാലയായിരുന്നു . അവിടെ എന്നെ തേടി ഒരുപാട് കാമുകിമാർ വന്നു , അവരെ ചുംബിച്ചും ആശ്വസിച്ചും കുറേ കാലം , പക്ഷേ ഞാൻ വെമ്പുകയായിരുന്നു ആ പരിചിത മുഖത്തെ ഒന്നു ദർശിക്കാൻ .

ആദ്യത്തെ പ്രണയം എനിക്ക് തന്നത് ജീവിതത്തിനോടുള്ള അത്ഭുതമായിരുന്നു.

അതെ ഞാൻ ചോദിച്ച ചോദ്യം മറക്കണ്ട, ആദ്യത്തെ പ്രണയം , രാത്രി ഉത്തരം തരണം . ഞാൻ ഓപ്പോളുടെ കൂടെ പുഴ വരെ  ഒന്നു പോകുന്നു …” വീട്ടുകാരി ഓർമ്മിപ്പിച്ചു.

ഈശ്വരാ ഇവളിതുവരെ അത് വിട്ടില്ലേ.

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

One comment

Leave a Reply

Your email address will not be published. Required fields are marked *