ചിരി

ആദ്യം ചിരിച്ചത് എപ്പോഴാണെന്ന് ഓർമ്മയില്ല , ചിലപ്പോൾ അമ്മയുടെ കൈയ്യിൽ കിടന്ന് പാല് കുടിക്കുമ്പോളാവാം .

പിന്നീട് അച്ഛന്റേയും അച്ഛമ്മയുടേയും കൈകളിൽ ഞാൻ എത്തിയപ്പോൾ കരഞ്ഞുകൊണ്ടായിരുന്നു എന്ന് ആരോ പറഞ്ഞതോർമ്മയുണ്ട് .

അവൻ എത്ര നേരം കരയും ? കുറച്ചു കഴിഞ്ഞാൽ ചിരിക്കും

അതായിരുന്നു അച്ഛന്റെ വിചാരം .

നിൻ്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ !!!!”

ചിലപ്പോഴൊക്കെ കൂട്ടുകാർ നസ്യം പറയും, അതിൽ ഞാൻ പുളകം കൊള്ളും .

ഒരു ദിവസം അവളെന്നോട് പറഞ്ഞു

ഞാൻ ഏട്ടനോട് ദേഷ്യപ്പെടാത്തത് എന്തുകൊണ്ടാ അറിയോ ?

ഇല്ല

ഏട്ടൻ ചിരിക്കുമ്പോൾ ഞാൻ ദേഷ്യമൊക്കെ മറക്കും

ഞാൻ അവൾക്കായി ഒരു പുഞ്ചിരി പടർത്തി .

ഒരു ദിവസം ചിന്താകുലനായി ഇരിക്കുമ്പോൾ ഞാൻ പഴയ ഓർമ്മകളെ ഒന്ന് ആയവർത്തു , പൊട്ടിച്ചിരിച്ചു .

ഇങ്ങനെ വെറുതെ ചിരിച്ചാൽ ഏട്ടന് വട്ടാണെന്ന് ആൾക്കാർ പറയും , ഞാൻ വട്ടന്റെ ഭാര്യയും

എന്ന് വീട്ടുകാരി .

സ്കൂളിലെ രക്ഷ – കർത്താ മീറ്റിങ്ങിനു ഇറങ്ങുമ്പോൾ മകൾ

അച്ചന്റെ നുണക്കുഴി ചിരി എനിക്ക് കിട്ടിയിലല്ലോ , അതെന്താ ? ”

അത് നിൻ്റെ മുഖം നിന്റെ അമ്മയുടെ പോലെയാ

വീട്ടുകാരിയുടെ മുഖത്തു കടുന്നൽ പരിവേഷം .

വാർദ്ധക്യത്തിന്റെ ആദ്യ നാളുകൾ ,ഓർമ്മകൾ തെറ്റി തുടങ്ങി , മുടി കൊഴിഞ്ഞു , കഷണ്ടി കയറി , കാലത്തിനൊത്തു ഞാൻ പലതരം പുതിയ ചിരികൾ പടർത്തി.

അച്ചിച്ചന്റെ ചിരിക്ക് ഒരു പ്രത്യേഗത ഉണ്ട്

പേര കുട്ടികൾ കൈനീട്ടത്തിനായി എന്നെ വീണ്ടും പുളകിതനാക്കി .

തണുത്ത ഒരു രാത്രി , പട്ടിൻ ശീലയുടെ താഴെ ഉറങ്ങി കിടക്കുമ്പോൾ വീട്ടുകാരി പറഞ്ഞു

ഞാൻ ഇപ്പോൾ കരയുന്നു , ഏട്ടനോ ?
അച്ഛൻ ചിരിക്കാവും അമ്മേ

വീട്ടുകാരി മൃതദേഹത്തിനെ കെട്ടി പിടിച്ചു , വീണ്ടും എന്തോ മന്ത്രിച്ചു

ഞാൻ ഇപ്പോൾ ചിരിക്കുന്നു , ഏട്ടനും ചിരിക്കൂ

കൂടെയുള്ളവർ കണ്ണുകൾ തുടച്ചു  , ഏതോ ഒരു മുത്തശ്ശി രാമായണം പരായണം ചെയ്യുന്നു .

അച്ചിച്ചന് എനി ചിരിക്കാൻ പറ്റോ അച്ചമ്മേ ? ”

വീട്ടുകാരി പേരകുട്ടികളേ ചേർത്ത് പിടിച്ചു , കണ്ണുകൾ  തുടച്ചു

അച്ചിച്ചനേ ചിരിക്കാൻ കഴിയൂ മക്കളേ !!!!

ഉമ്മറത്തേ ഗന്ധരാജനും പടിഞ്ഞാറേ പറമ്പിലെ പാലയും ഒരുമിച്ച് സുഗന്ധം പരത്തി , അതിൽ പാലപ്പൂവിന്റെ മണം രൂക്ഷമായി .

ആ സുഗന്ധത്തിൽ ഞാൻ നടന്നു , ഒന്ന് ചിരിച്ചു , കണ്ണുകൾ തുടച്ചു , കണ്ണീരിനു പകരം വന്നത് ചോരയായിരുന്നു .

പ്രേതത്തിന് എന്ത് കണ്ണീർ ?

ആത്മഗതം .

പുതിയ ചിരി ഞാൻ വീട്ടുകാരിയേയും മക്കളേയും പേരകുട്ടികളേയും കാണിക്കുന്നില്ല , അവർ പേടിക്കും , അലറും .

ഇത് എൻ്റെ ഏട്ടൻ അല്ലാ എന്ന്

വീട്ടുകാരി പറയും , കാരണം എൻ്റെ ചിരി അവൾക്ക് ഏറ്റവും പ്രിയപെട്ടതായിരുന്നു .

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *