ആ ദേവരാഗം നിലയ്ക്കാതെ..

പരവൂർ ദേവരാജൻ. ആ ദേവരാഗം നിലച്ചിട്ട് 11 വർഷങ്ങൾ

LISTEN AND READ

നാവിൽ നിറയുന്ന ദേവസംഗീതമായ്
രാഗം പകർന്നവൻ നീ
കാതിൽ അമൃതമായ് നിറയുന്ന പാട്ടിന്റെ
താളം പകർന്നവൻ നീ

കരളിൽ തുളുമ്പുന്ന കവിതയിൽകാലത്തിൻ
വിരലൊപ്പു ചാർത്തിയോൻ നീ
നിറയുന്ന സംഗീത സ്വരരാഗപുണ്യമായ്
ഹൃദയം കവർന്നവൻ നീ

ആയിരം പാട്ടുകൾ പാടി മറന്നാലും
ആ രാഗ പുണ്യ തീർത്ഥം
ആവുമോ പാടാതിരിക്കാനിതു വഴി
ഓർമ്മയായ് ദേവരാഗം

09komp_Devadaru_GC7_304783eമലയാളിയുടെ നാവിൻതുമ്പിൽ സംഗീതത്തിന്റെ അമ്യത കണങ്ങൾ പൊഴിച്ച അനശ്വര സംഗീതകാരന്റെ ഓർമ്മകൾക്ക് മരണമില്ല. മനുഷ്യനും പ്രകൃതിയും കാലവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംഗീത സപര്യയായിരുന്നു ദേവരാജന്‍ മാസ്റ്ററുടേത്. പ്രണയം, വിരഹം, ദു:ഖം, ഹാസ്യം, ദര്‍ശനം, വേദാന്തം എന്നിങ്ങനെ മനുഷ്യര്‍ നിത്യേന പ്രതിനിധാനം ചെയ്യുന്ന സമസ്ത മണ്ഡലങ്ങളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ ഒരുക്കി.

ദേവരാജൻ സംഗീതസംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം കാലം മാറുന്നു(1955) ആയിരുന്നു. പ്രശസ്ത ഗാനരചയിതാവായ വയലാർ രാമവർമ്മയുമായി ഒന്നുചേർന്ന് ദേവരാജൻ ചതുരംഗം എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു(1959). വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം – ദേവരാ‍ജന്റെ മൂന്നാമത്തെ ചിത്രം – ഭാര്യ(1962) ആയിരുന്നു. ദേവരാജന്‍ മാസ്റ്ററും, വയലാറും, യേശുദാസും ചേര്‍ന്നാല്‍ മലയാള ചലച്ചിത്ര സംഗീതം ഏതാണ്ട് പൂര്‍ണ്ണമായെന്ന് പറയാം. വയലാറിന്റെ വരികള്‍ക്ക് ഈണം പകരുമ്പോഴാണ് ദേവരാജ സംഗീതം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുക. സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍, സംഗമം സംഗമം ത്രിവേണി സംഗമം, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം… തുടങ്ങിയ ഗാനങ്ങള്‍ അങ്ങനെ ആവിഷ്‌കരിക്കപ്പെട്ടവയാണ്.

വയലാറിന്റെ ശക്തമായ ഒരു രചനയാണ് മനുഷ്യര്‍ മതങ്ങളെ സൃഷ്ടിച്ചു… എന്ന ഗാനം. കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതിനെ അതിന്റെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെയും ആശയദ്യുതി കൈവിട്ടു പോകാതെയും മാസ്റ്റര്‍ ഈ ഗാനം ആവിഷ്‌കരിച്ചിരിക്കുന്നു. ദേവദാരു പൂത്തനാളൊരു ദേവകുമാരിയെ കണ്ടു ഞാന്‍, ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും, സ്വര്‍ണച്ചാമരം വീശിയെത്തുന്ന, കറുത്ത ചക്രവാള മതിലുകള്‍ ചൂഴും… തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ആസ്വാദകന് പ്രിയങ്കരമാണ്.

നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക – ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചുചേർത്ത രീതിയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്.

devarajan-onv.jpg.image.784.410മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ദേവരാജന്‍ മാസ്റ്റര്‍ മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു. തമിഴ് ചിത്രമായ ‘അണ്ണൈ വേളാങ്കണ്ണി’ എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു.

മനുഷ്യനും പ്രകൃതിയും കാലവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംഗീത സപര്യയായിരുന്നു ദേവരാജന്‍ മാസ്റ്ററുടേത്. പ്രണയം, വിരഹം, ദു:ഖം, ഹാസ്യം, ദര്‍ശനം, വേദാന്തം എന്നിങ്ങനെ മനുഷ്യര്‍ നിത്യേന പ്രതിനിധാനം ചെയ്യുന്ന സമസ്ത മണ്ഡലങ്ങളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ ഒരുക്കി.

2006 മാർച്ച് 15ന് 81ആം വയസ്സിൽ ഗാന ഭാവ വൈവിധ്യങ്ങളുടെ ഈ തമ്പുരാൻ വിടവാങ്ങിയെങ്കിലും രാഗ വൈവിധ്യങ്ങളുടെ തീഷ്ണ മുദ്രകൾ ഓരോ മലയാളിയുടെ മനസിലും ഇന്നും മായാതെ നിലനിൽക്കുന്നു.

images : manoramaonline.com

About Prakash Kundara

കൊല്ലം കുണ്ടറ സ്വദേശം. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗം.. കഴിഞ്ഞ 30 കൊല്ലങ്ങളായി തിയേറ്റർ രംഗത്തും എഴുത്തിന്റെ ലോകത്തുമായി വ്യാപരിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകത ഉൾപ്പെടുത്തി വർഷങ്ങളായി പ്രതിദിന കവിതകളെഴുതി വരുന്നു. മലയാളത്തിലെ ശ്രദ്ധേയങ്ങളായ കവിതകൾ അരങ്ങിൽ ദൃശ്യവൽക്കരിച്ചു. കുട്ടികളുടെ നാടക രംഗത്ത് പ്രവർത്തിച്ചു വരുന്നു.

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *