രാജലക്ഷ്മിയുടെ കഥകൾ – മകൾ 2

അല്ല, കൃഷ്ണൻകുട്ടിയുടെ മകളോടുള്ള ഒരു ദയവേ, വേറാരും ആ ചിതലെടുത്ത കണക്ക് നോക്കാനില്ലാത്തതുകൊണ്ട്  തന്റെ തലയിൽ കെട്ടിവച്ചു. ആർക്കും വേണ്ടാത്ത കീറാമുട്ടി കൃഷ്ണൻകുട്ടിയുടെ മകൾക്കു കിട്ടിയതായി എന്നു വെയ്ക്കുകയല്ലാതെ വേണ്ടെന്നു താൻ പറയില്ല എന്നു തീർച്ചയുള്ളതുകൊണ്ടു തന്നു. എന്നിട്ടു വലിയ സഹായം ചെയ്തുഎന്നൊരു ഭാവവും. എന്തായാലും സൊല്ല തീർന്നു. ഇനി കുറച്ചു ദിവസം സ്വൈരമായിരിക്കാം.

ധൃതിയിൽ നടക്കുന്നതിനിടയിൽ അവൾ ചുറ്റുമൊന്നു കണ്‍ണോടിച്ചു.

ബസാറായി.

ദൈവമേ, എന്തു സമാധാനം, ശ്വാസം നേരെ വിട്ടുകൊണ്ടു നടക്കാം

ആകെപ്പാടെ കൊള്ളാവുന്നൊരു ദിവസമാണ് ഇന്ന്. ഇതുപോലെ എന്നും സൈക്കിൾ കേടുവന്നു കിടന്നിരുന്നുവെങ്കിൽ. മര്യാദയ്ക്കു പെണ്ണുുങ്ങളെപ്പോലെ നടന്നു പോകാമായിരുന്നു. ഇതിപ്പോൾ അച്ഛൻ കേൾക്കണം. തെറ്റല്ലെന്ന് അവനവന് ബോധ്യമുള്ള കാര്യം ചെയ്യുമ്പോൾ മറ്റുള്ളവർ എന്തു പറയുമെന്നു നോക്കുന്നത് വിഡികളാണ് എന്നൊക്കെ തുടങ്ങും. പറയുന്നത് വാസ്തവമാണ്. റോഡിൽകൂടി നടക്കുന്നവരുടെ വായിൽകിടക്കുന്നത് കേൾക്കാൻ വേറെവല്ലവരും ആകുമ്പോൾ ഈ വേദാന്തമൊക്കെ കൊള്ളാം. സ്വന്തം കാര്യം വരുമ്പോളേകുറച്ചു വിഷമമുള്ളൂ.

നടക്കുകയാണെങ്കിൽ കുറെയധികമുണ്ട്, വാസ്തവം. എന്നാലും വേണ്ടില്ല. സൈക്കിളിൽകയറി റോഡിൽകൂടെപാഞ്ഞു പോകുന്നതിനെക്കാൾ ഭേദം എത്ര ദൂരമുണ്ടെങ്കിലും നടക്കുകയാണ്. ഇത്രയും കാലമായില്ലേ ഈവഴിെപോകുന്നു. പിള്ളേർക്കു പുതുമ മാറിയിട്ടില്ല. അവർക്കു കൂവാനോരു രസം. നേരെ ശരംപോലെ ഓടിച്ചു പോകാതെ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു നോക്കിയാൽമതി കഴിഞ്ഞു.

പിള്ളേരു കൂവുന്നതു സഹിക്കാം. വലിയവരുടെ നോട്ടമാണു ഭയങ്കരം. പണിയെടുത്തു ജീവിക്കേണ്ട ഒരു സ്ത്രീ ആപ്പീസിൽപോകാൻ ഒരു സൈക്കിൾ ചവിട്ടുന്നു. അതിത്ര വലിയൊരു അത്ഭുതമോമറ്റോ ആണോ ഇവർക്കൊക്കെ തുറിച്ചു നോക്കാനും കമന്റ് പാസാക്കാനും.

കൂവുന്നവർകൂവട്ടേ, നോക്കുന്നവർ നോക്കട്ടേ എന്നു വിചാരിക്കുകയേ വേണ്ടൂ. പെണ്ണുങ്ങളായാൽ ഒരു ചുണയൊക്കെ വേണം.

അല്ല, വല്ലമൂലയിലും പുസ്തകം വായിച്ചിരുന്നോളാം എന്നുള്ളവരെ വെള്ള ടൈയും കെട്ടിച്ച് കൈയിൽഒരു ഗൗണും തൂക്കി കോടതിക്കു വിട്ടാൽ നേരെയാകുമോ, അന്ന് എംഎക്കു പഠിച്ചെങ്കിൽ മതിയായിരുന്നു.. എന്നാൽ ഈ വേഷമൊന്നും കെട്ടേണ്ടായിരുന്നു. വല്ല കോളജിലും പഠിപ്പിക്കാൻ പോയാൽ കുറച്ചെങ്കിൽ കുറച്ച് ഉള്ള രൂപ മാസം എണ്ണി മേടിയ്ക്കാമായിരുന്നു. കൂവലും കേൾക്കേണ്ടിവരില്ല. നാശം പിടിച്ച കണക്കുകൾനോക്കാതെ വല്ല കവിതയും വായിച്ചുകൊണ്ടിരിക്കാമായിരുന്നു. ഓ ഇനി അതൊക്കെ വിചാരിച്ചിട്ടെന്തു കാര്യം. അച്ഛന് എന്തുനിർബന്ധമായിരുന്നു. പഠിക്കണമെങ്കിൽ ബിഎല്ലിന് പഠിച്ചോളണം. അല്ലെങ്കിൽ പഠിക്കണ്ട. ഇത്രയ്ക്ക് വാശി എന്തിനായിരുന്നുവോ എന്തോ ചിലവെല്ലാം ഒരുപോലെയല്ലേ, നിയമം പഠിച്ചാൽ രാഷ്ട്രീയത്തിലേക്കു തന്നെത്താൻ തിരുിഞ്ഞുകൊള്ളുമെന്നു വിചാരിച്ചിട്ടാണോ… ( തുടരും)

രാജലക്ഷ്മിയുടെ കഥകൾ << |

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *