ചരിത്രത്തിലെ നീറുന്ന ഏടുകൾ

ഇന്നലെയായിരുന്നു രാജന്റെ ഓർമ്മദിനം. രാജനെ ഓർമ്മയില്ലേ? കക്കയം പോലീസ് ക്യാമ്പിൽ വച്ച് മരണപ്പെട്ട രാജനെ ആത്മകഥയിലൂടെ അച്ഛൻ ഓർക്കുന്നു..

ഇന്ന് രാജന്റെ ഒാർമകൾക്ക് നാൽപ്പതാണ്ട്…..

“എനിക്ക് ലോകത്തോട് ഒരു പകയുമില്ല. എന്നാൽ ലോകത്തിനോട് ചോദിക്കാൻ ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിറുത്തിയിരിക്കുന്നത് ? “

”എനിക്ക് രാജനെ ഓർമ്മവരികയാണ്.. മകൻ മരിച്ചാൽ അച്ചനോ, അച്ചൻ മരിച്ചാൽ മകനോ കൂടുതൽ ദുഃഖം? “

Rajan
Rajan

ഉത്തരമില്ല….

എന്റെ ലോകം ശൂന്യമായിരിക്കുന്നു.

എന്റെ സൂര്യനും നക്ഷത്രങ്ങളും അണഞ്ഞിരിക്കുന്നു…

കക്കയം ക്യാമ്പിനെകുറിച്ച് പറഞ്ഞത് അവരാണ്.. കോരു, ബൻഹർ, ചാത്തമംഗലം രാജൻ എന്നിവരാണ്. ഒന്നും പറയണമെന്ന് ഞാൻ പറഞ്ഞില്ല. എന്നിട്ടും അവരത് പറഞ്ഞു.. ക്യാമ്പ് ക്രെെബാഞ്ച് dysp ജയറാം പടിക്കലിന്റെ പിടിയിലായിരുന്നു. ജീപ്പുകൾ ക്യാമ്പിലേക്ക് ഇരമ്പി എത്തിക്കൊണ്ടിരുന്നു. അതിൽനിന്ന് നിരവധി കുട്ടികൾ ക്യാമ്പിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഭീകരമർദ്ദനത്തിന് ശേഷം അവരെയൊക്കെ ഒരു ബെഞ്ചിൽ കിടത്തി. കെെകാലുകൾ കീഴ്പ്പോട്ടാക്കി ബെഞ്ചിനോട് ചേർത്തുക്കെട്ടി..

പന്നെ.., ഭാരമുള്ള ഉലക്കകൊണ്ട് തുടയിൽ ഉരുട്ടും.. നിലവിളിക്കാതിരിക്കാൻ വായിൽ തുണിതിരുകി. അതിനാൽ ഞരക്കങ്ങൽ പലതും പുറത്തുകേട്ടില്ല..

ഉരുട്ടിയെടുത്തവരെ ജയറാം പടിക്കൽ ചോദ്യം ചെയ്യും.അതിനിടയിൽ കയ്യിൽ മുനകൂർപ്പിച്ച പെൻസിൽ അദ്ദേഹം തെരുപ്പിച്ചുകൊണ്ടിരിക്കും.. അപ്രതീക്ഷിതമായിരിക്കും എല്ലുകളിൽ നിന്നടർന്ന തുടയുടെ പേശികളിൽ അദ്ദേഹത്തിന്റെ കുത്ത്… മരിച്ചാൽ മതി എന്നുതോന്നുന്ന ഒരു നിമിഷം. കോരു പറഞ്ഞത് അങ്ങനെയാണ്.

ക്യാമ്പിലേക്ക് കൊണ്ടുവന്ന എന്റെ മകൻ രാജനെ ആദ്യം ഭീകരമായി മർദ്ദിച്ചു.. തന്റെ ചെറിയ ജീവിതത്തിനിടയിൽ ഒരു ചെറിയ പ്രഹരം പോലും രാജൻ അനഭവിച്ചിട്ടുണ്ടാവില്ല. കെെകാലുകൾ ബെഞ്ചിന്റെ പിറകിലേക്ക് വെച്ച് കൂട്ടികെട്ടി.

piravi_3
Still from the movie “Piravi”, based on the true story of Rajan

അമ്മേ എന്ന് നിലവിളിച്ചപ്പോൾ വായിൽ തുണി കുത്തിക്കയറ്റി..

കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ഒരു തോക്ക് എടുത്തിരുന്നുവത്രെ. അത് എവിടെയെന്ന് ചോദിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിനൊടുവിൽ സഹിക്കവയ്യാതെ തോക്കെടുത്ത് തരാമെന്ന് രാജൻ പറഞ്ഞത്രെ.. അപ്പോൾ ഉരുട്ടൽ നിർത്തി. ജീപ്പിൽ കയറ്റിയിരുത്താൻ കല്പിച്ചു. അപ്പോൾ രാജൻ കരഞ്ഞു. തോക്ക് എവിടെയെന്നത് തനിക്കറിയില്ലെന്നും മർദ്ദനത്തിന്റെ വേദന സഹിക്കവയ്യാതെഅങ്ങനെ പറഞ്ഞുപോയതാണെന്നും രാജൻ പറഞ്ഞു. അപ്പോൾ പുലിക്കോടൻ നാരായണൻ ബൂട്ട്സിട്ട കാലുകൊണ്ട് രാജന്റെ വയറ്റിൽ ചവിട്ടി…

ഒരു നിലവിളിയോടെ പിറകിലേക്ക് മറഞ്ഞു കെെകാലിട്ടടിച്ചു… പിന്നെ രാജൻ അനങ്ങിയില്ല.

അർദ്ധരാത്രി രാജന്റെ മൃതദേഹം ചാക്കിൽകെട്ടി ജീപ്പിന് പിറകിൽ കയറ്റി.. കത്തിച്ചു എന്നാണറിഞ്ഞത്. അവന്റെ ഒരെല്ലിൻ കഷണം പോലും കിട്ടാതിരിക്കാൻ പഞ്ചസാരയിട്ടു കത്തിച്ചു.

ആരോ പറഞ്ഞു പുലിക്കോടൻ ചവിട്ടികൊല്ലുന്നതിനു മുമ്പ് രാജൻ ജീവനുവേണ്ടി യാചിച്ചു.

കുഞ്ഞിമോനേ ഒന്നിനും കഴിവില്ലാത്ത ഈയച്ഛനോട് പൊറുക്കുക….

(അവലംബം ; )
ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ
(പ്രൊഫഃ ടി വി ഈച്ചരവാരിയർ )

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *