എന്റെ ദൈവം

അമ്മക്കുട്ടീ എനിക്കൊറക്കം വരുന്നു. അമ്മ ഒരു പാട്ട് പാടൂ”

“ഏതു പാട്ടാണ് കുഞ്ഞുന് വേണ്ടത്?”

“ദൈവത്തിന്റെ പാട്ട്”

“അതേതാ പാട്ട്?

“കർത്താവിനെ കുരിശിൽ തറച്ചത് ”

“അയ്യോ കുഞ്ഞു അത് നിനക്ക് കരച്ചിൽ വരും”

“അമ്മ നമ്മളെതാണ്, ഹിന്ദു, മുസ്ലിം അല്ലെങ്കിൽ ക്രിസ്ത്യൻ “,

“കുഞ്ഞു ഇതൊക്കെ ആരാണാവോ”

” അയ്യേ അമ്മക്കറില്ലെ, കർത്താവിന്റെ മക്കളാ ക്രിസ്ത്യൻ, തട്ടമിടുന്നൊരു മുസ്ലിം പിന്നെ കൃഷ്ണന്റെ മക്കളാണ് ഹിന്ദു, അപ്പൊ നമ്മളാരാ.”

“എന്റെ ക്ലാസ്മേറ്റ് എന്നോടെ ചോദിച്ചു നിങ്ങളെതാന്നു”

“നമ്മള് ഗുരുവായുരപ്പനെ കാണാൻ പോവാറുണ്ട്, പിന്നെ ക്രിസ്മസ് നു പള്ളീലും പോവാറുണ്ട്. പിന്നെ ഇഫ്താരിലും പോവാറുണ്ട്. “അയ്യോ അമ്മെ, അപ്പൊ ഇനി നമ്മക്ക് ഇതൊന്നും ല്ലേ. കഷ്ടം.”

“ഇനി ഞാൻ ഏതു ദൈവത്തിന്റെ പാട്ട് കേൾക്കും, എന്നെ ഒറക്കാൻ അമ്മയ്ക്കും പാട്ട് വേണ്ടേ”

വെള്ളപൊക്കം വരുമ്പോ ഭൂമികിലുക്കം വരുമ്പോ ഹിന്ദുവിനെ മാത്രമോ, മുസ്ലിമിനെ മാത്രമോ, ക്രിസ്ത്യൻ നെ മാത്രം പ്രകൃതി കൊണ്ട് പോവുന്നില്ല. ഇവിടെ അസഹിഷ്ണുതയുള്ളവരെ ഞാൻ കൊണ്ട് പോവുന്നുന്നു ഭൂമി ദേവി പറയുന്നില്ല. ഈ രാജ്യത്തിന് വേണ്ടി ജീവിതം ഹോമിച്ച മഹാത്മാക്കളെ, അതിൽ ഇവരെല്ലാവരും ഉണ്ടായിരുന്നു. മനസ്സിൽ വന്നത് കുഞ്ഞിനോട് പറയാൻ വയ്യ.

“അപ്പൊ അമ്മെ നമ്മളെന്താ പ്രാത്തിക്കുവാ”

“എന്നാ പിന്നെ അമ്മ സിനിമ പാടു പാടാം”

അമ്മകുട്ടീ നമ്മൾടെ തെറ്റുകൾ സിനിമ പാട്ട് പാടിയാൽ ദൈവം മാപ്പ് തരൂല

“കുഞ്ഞു, പണ്ട് അമ്മേടെ അമ്മൂമ്മ അമ്മക്ക് ചൊല്ലി തന്ന പ്രാര്ത്ഥന, അതമ്മ പറയാം. നീ അത് ചൊല്ലിക്കൊ.”

“ബാല പ്രിയ ദൈവമേ ബാലരായ ഞങ്ങളെ
പ്രീതിയോടെ കാക്കണേ എന്നുമെന്നും കാക്കണേ,
സൂര്യശോഭ മാഞ്ഞു പോയി പേടിയുള്ള രാത്രികൾ
ചെയ്തു പോയ തെറ്റിന് നീ പൊറുത്തു കാക്കണേ,
ഞങ്ങളുടെ ദുശ്ശീലെതെ തെങ്ങലിഞ്ഞു മാട്ടെനെ”

കുഞ്ഞുനു സമാധാനമായി. ഹാവൂ എന്റെ പ്രാർത്ഥനയും ദൈവം കേട്ടുലോ.
ഭാഗ്യം എന്റെ കുഞ്ഞും ഒറങ്ങി.

About Kavitha

കവിത സുനിൽ കോഴിക്കോട് ജില്ലയിലെ സാമൂതിരി ഗുരുവായുരപ്പൻ കോളേജിൽ ഡിഗ്രി കഴിഞ്ഞു. ഒരു ക്ലാസ്സിക്കൽ നർത്തകി കൂടിയായ ഇവർ ആലുവയിലേക്ക് വിവാഹശേഷം പറിച്ചു നടപ്പെട്ടു. ഒരു നൃത്താധ്യാപക കൂടിയാണ്. ആലുവയിൽ ഒരു നൃത്ത വിദ്യാലയം നടത്തുന്നു. പറ്റുന്ന സമയങ്ങളിൽ കുടുംബ ജീവിതത്തിനിടയിലും എഴുതാൻ പറ്റുമോന്നു ശ്രമിക്കുകയാണ്.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *