എക്കോ.. ഭാഗം ഒൻപത്

echo-9

ഞാൻ നിരൂപകനോ വിമർശകനോ എന്നതിലുപരി അത്യാവശ്യം വായിക്കുകയും വായിക്കുന്നതിനെക്കുറിച്ച് എഴുതുകയും ചെയ്യുന്നു എന്നതാണ് ശരി. അറിയുകയെന്ന പദത്തിന്റെ അവസ്ഥാ വിശേഷം തേടിയിറങ്ങുന്നതിലും നല്ലത്. അറിയുന്നതിന്റെ അവസ്ഥാ വിശേഷം തിരിച്ചറിയുന്നതാവും. ആർഷ സംസ്കൃതിയുടെ ആത്മ സത്ത മുഴുവൻ അന്തർ ലീനമാക്കി വച്ച പാരാവാര സമമായ ജ്ഞാനത്തെ “ഉപനിഷത്ത്” എന്നു വിളിക്കുന്നതിൽ തെറ്റുണ്ടാവുമെന്നു തോന്നുന്നില്ല. ഹിമാലയം സാഹിത്യ ഭാവനയിൽ പലതരത്തിൽ പരിലസിക്കുന്നുവെന്നതിന്റെ എണ്ണം പറഞ്ഞ ഉദാഹരണമാണ് കുമാര സംഭവം’. എന്നാൽ ഇവിടെ; “ആത്മാവിന്റെ ഹിമാലയം” എന്ന ഒന്നുണ്ടെന്നും അത്; “ഇന്ത്യയുടെ തത്ത്വജ്ഞാനത്തിന്റെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്. ഉപനിഷത്ത്; ലോക ചിന്തയിലാകട്ടെ ആത്മീയാനുഭൂതിയുടെ അത്യുന്നതമായ ആദി ശ്യംഗവും. അതിനാൽ ഉപനിഷത്തെന്ന് കേൾക്കുമ്പോൾ, അറിയുന്നവരുടെ മനസ്സിൽ, പർവ്വത രാജനായ ഹിമാലയത്തിന്റെ ചിത്രം താനേ ഉയർന്നു വരുന്നു. വ്യോമ ഭേദിച്ച ഹിമാലയത്തിന്റെ താഴ്വരകളിൽ നിന്നും സമതലങ്ങളിൽ നിന്നുമാണ് ഈ രണ്ടാം ഹിമാലയം ഉണ്ടായത്. “ഈ രണ്ടാം ഹിമാലയമാണ്” ഉപനിഷത്ത്. മുകളിൽ പറഞ്ഞ വാചകങ്ങൾ ഞാൻ പകർത്തിയത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, ഡോ : സുകുമാർ അഴീക്കോടിന്റെ ‘തത്ത്വമസി ‘ യെന്ന വിഖ്യാത ഗ്രന്ഥത്തിൽ നിന്നുമാണ്.

ഒരു കൈവിട്ട കളി! അതിലേയ്ക്കാണ് എന്നിലെ എടുത്തു ചാട്ടക്കാരൻ ഉരണ്ടു വീഴുന്നത് .എഴുതണം എന്ന് തീരുമാനിച്ച അന്നു തുടങ്ങിയ ഒരു ഭയം. മുമ്പ് ഫേസ് ബുക്കിൽ രണ്ട് ചെറിയ കുറിപ്പുകൾ പോസ്റ്റ് ചെയ്തതാണ് ആകെയുള്ളൊരു ബലം. ‘തത്ത്വമസി’യിലെ ഉപനിഷത്ത് എന്ന ഒന്നാം ഭാഗത്തിലെ രണ്ടാമധ്യായം (അവതു വക്താരം എന്ന ഉപക്രമവും ആത്മാവിന്റെ ഹിമാലയമെന്ന ആദ്യ അധ്യായവും അനുബന്ധമാക്കാമെന്നു കരുതുന്നു). “എന്താണ് ഉപനിഷത്ത്” ഒരു വലിയ സാമ്രാജ്യത്തിലേയ്ക്ക് കടക്കാനുള്ള ആദ്യ ചവിട്ടു പടി.!! എഴുതി വച്ച കാര്യങ്ങളിലേയ്ക്ക് വായനക്കാരനിറങ്ങുമ്പോൾ ഇടർച്ച വരാതിരിക്കാൻ പദ അർത്ഥ വിന്യാസത്തോടെയുള്ള വിജ്ഞാന വിസരണോത്സവത്തിന്റെ കൊടിയേറ്റം !!!

“സദ് ധാതുവിന് മൂന്ന് വ്യത്യസ്തമായ അർത്ഥമുണ്ട്- വിശരണം( നശിപ്പിക്കുക) ഗതി(പോവുക) അവസാദനം(ഇരിക്കുക, അവസാനിക്കുക) “ഉപ”യെന്ന ഉപ സർഗ്ഗത്തിന് “അടുത്ത് ” എന്നും “നി” എന്നതിന് താഴെ എന്നും അർത്ഥം. “അടുത്ത് ചുവടെ ഇരിക്കുന്ന” എന്നർത്ഥം ഉപനിഷത്ത് എന്ന വാക്കിന് ഇങ്ങനെ ലഭിക്കുന്നു ഇതൊരു ചെറിയ വിവരണം മാത്രമാണ് എന്നാണ് ഉപനിഷത്ത് എന്ന അധ്യായത്തിലൂടെ അഴീക്കോട് മാഷ് തരുന്നത്. സാധാരണ വായനക്കാരന് അപ്രാപ്യമായൊരു മേഖല. അതിന്റെ സാമാന്യ ലളിതമായൊരു വിശകകലനം പദ അർത്ഥ വിവരണം അതാണ് “എന്താണ് ഉപനിഷത്ത് ” എന്ന അദ്ധ്യായം. ഇതിലേയ്ക്ക് ഒരു വായനക്കാരൻ തന്റെ സ്വത സിദ്ധമായ യുക്തി കൂടി ചേർത്തു വയ്ക്കുമ്പോൾ തെളിയുന്ന പാത തന്നെയാണ് ‘തത്ത്വമസി’യെന്ന ജ്ഞാന മന്ദിരത്തിലേയ്ക്കുള്ള യഥാർത്ഥ പാത. ഇത്തരത്തിൽ ഒരു അർത്ഥ പാത ഇതിനു നൽകിയ മാക്സ് മുള്ളറെപ്പോലെയുള്ളവരെ വണങ്ങുന്നുമുണ്ട് ഗ്രന്ഥകാരൻ.

ആത്മീയമായ അർത്ഥ തലങ്ങളിൽക്കൂടി ഉപനിഷത്ത് എന്ന പദത്തെ വിശാല വ്യാഖ്യാനത്തിന് വിധേയമാക്കുന്നുണ്ട് സുകുമാർ അഴീക്കോട്. വിദ്യയായി ഉപനിഷത്തിനെ ഗണിച്ച ശങ്കരാചാര്യരോട് അത് പൂർണ്ണമായും യോജിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്?. “ഏതറിവ് പരമമായ ആത്മ ശ്രേയസ്സിന് ഉതകുന്നുവോ അതത്രേ ഉപനിഷത്ത് ” എന്ന ശങ്കര ഭാഷ്യത്തോട് യോജിക്കുന്ന അഴീക്കോട് മാഷിന്റെ മനസ്സ് അതിലെ യുക്തി സഹമായ വ്യുൽപ്പത്തികൾ തനിക്കും ഗുണ മായെന്ന് സമ്മതിക്കുന്നുമുണ്ട്.

ഇതൊരൊറ്റ നടയ്ക്ക് തീരുന്ന കാര്യമല്ല ഈ അവിവേകം തുടരണോ എന്നൊരു സംശയം മാത്രം.

തുടരും… 

About Santhosh S Cherumood

1974 മാർച്ച് 31ന് കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപം ചെറുമൂട്ടിൽ ജനനം. സമാന്തര വിദ്യാഭ്യാസരംഗത്ത് മലയാള ബിരുദാനന്തര ബിരുദ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനയിലും എഴുത്തിലും സജീവം. കവിയും നിരൂപകനുമാണ്. ഖണ്ഡനവും മണ്ഡനവും ഒരുപോലെ വഴങ്ങുന്ന കരുത്തുറ്റ നിരൂപണശൈലിയുടെ ഉടമ.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *