ആരോ ചവച്ചു തുപ്പിയെറിഞ്ഞ പെറ്റമ്മയുടെ അമ്മിഞ്ഞ തേടിയുള്ള ചോരക്കുഞ്ഞിൻ രോദനം കേട്ടിട്ടും ശ്രദ്ധിക്കാത്ത നിന്നെ ഞാൻ ബധിരൻ എന്നു വിളിച്ചു… പങ്കുവെക്കപ്പെട്ട അന്നത്തിലും സ്നേഹത്തിലും ഒരു പങ്കും ഇച്ഛിക്കാതെ മക്കളേ എന്നു മാത്രം സ്പന്ദിക്കുന്ന ആ പെറ്റമ്മയെ തെരുവോരത്തുപേക്ഷിക്കുന്ന കണ്ടിട്ടും കാണാതിരിക്കുന്ന …
Read More »Tag Archives: kavitha
ഇടങ്ങൾ
വാചാലതയുടെ ചില്ലയിൽ, മൗനത്തിനും ഒരു ഇടമുണ്ട് …! കൂട്ടുചേരലിന്റെ കൂടാരത്തിൽ, ഏകാന്തതയ്ക്കും ഒരിടമുണ്ട്…! നിന്റെ ചില്ലയിൽ നിന്നും എന്റെ മൗനവും, നിന്റെ കൂടാരത്തിൽ നിന്നും എന്റെ ഏകാന്തതയും തിരസ്ക്കരിക്ക പെടുമ്പോഴാണ്, ഞാനേ അങ്ങില്ലാതെ – യായിപോകുന്നത്… !
Read More »ഇര
എന്നും, ഞാന്‍, ഒറ്റതൊഴികൊണ്ട് തുറക്കാനാവുന്ന വാതിലിന്നിപ്പുറത്ത്. പലപ്പൊഴും വിശപ്പും വേദനയും നിസ്സഹായതയും മണക്കുന്ന മുറിയിലൊറ്റയ്ക്ക്. എപ്പൊഴും നെഞ്ചോടു ചേര്‍ത്ത, അകഷരങളാലും, കിടപ്പായക്കടിയില്‍ കരുതിയ കൊടുവാളാലും ചെറുക്കാമെന്ന ധൈര്യം ജലരേഖ. ഒരിക്കല്‍ കത്തി, കമ്പിപ്പാര, കഞ്ചാവ്, കള്ള്, എല്ലാ സന്നാഹങളുമായി ചാടി വീഴാതിരിക്കാന്‍ …
Read More »ഉറുമ്പുകൾ
മധുരമുണ്ടൊ ഉറുമ്പുമുണ്ട്. തൂത്താലും തുടച്ചാലും വെള്ളമൊഴിച്ചാലും തീയിട്ടാലും തീറ്റിയുണ്ടൊ ഉറുമ്പെത്തിയിരിക്കും. വിളിച്ചാലും ഇല്ലെങ്കിലും ഉറുമ്പെത്താത്ത സദ്യയില്ല. എന്നിട്ടും, ഉറുമ്പിൻ കൂട്ടിൽ പെട്ടാൽ പെട്ടവന്റെ അധോഗതി!!! ഉറുമ്പുകൾ അവരുടെ മാത്രം ലോകത്തിൽ ഏറ്റവും സ്വാർത്ഥരും, കടുത്ത വിഭാഗീയതയുള്ളവരും…
Read More »പെരുന്തച്ചൻ – ജി.ശങ്കരക്കുറുപ്പ്
ആലാപനം: ജ്യോതീബായ് പരിയാടത്ത്
Read More »നാമിരുമേഘശകലങ്ങൾ
നാമിരുമേഘശകലങ്ങളെൻ സഖീ നോവിന്നുടൽപെറ്റ നൊമ്പരങ്ങൾ, ഏതോ നിലാവിൽ തളിർത്തതാം രാഗത്തി- ലൊരു ചോപ്പുസൂര്യനെ തൊട്ടറിഞ്ഞോർ! ഓരോ ഋതുവിന്നടർപ്പും കിളിർപ്പുമ – ന്നാദ്യമറിഞ്ഞതാമീമിഴികൾ, വർഷമുണർന്നപോലെന്തേയുണങ്ങാതെ യുറവടയ്ക്കാതെ വിതുമ്പിനില്പ്പൂ. നാം കോർത്തകൈകളിൽ മിന്നൽപിടഞ്ഞതും മുത്തിവിടർന്നതാം മാരിവില്ലും ഇരുമെയ് പുണർന്നിളംമഴയായി പൊഴിഞ്ഞതു – മൊരു സ്വപ്നദൂരേ …
Read More »മഴയിങ്ങനെ
ആസ്വദിക്കാന്‍ കഴിയില്ലെങ്കിൽ… ആകെ നനച്ച്… ചളി കൊണ്ട് ചിത്രം വരച്ച് … പനിയുടെ കൈപ്പ് തരുന്ന പച്ച വെള്ളം മാത്രമാണ് മഴ.!!! ജീവിതവുമതു പോലെ .!!!!
Read More »മഴക്കാലം
നിന്നിലേയ്ക്കൊരുവഴിയും കാണാതെ പൊള്ളിനില്ക്കയാണെന്‍ പാദങ്ങള്‍. എന്നും മഴയായിരുന്നെങ്കില്‍… ** തനിമയുടെ നിറം നീ പെയ്തു നിവരുമ്പോള്‍. ഇലകളാക്കാന്‍ കഴിയുമോ, ഉടല്‍ച്ചെടികളെ പരസ്പരം പെയ്തുപകരും ജലത്തിനാല്‍. …
Read More »വർത്തമാനകാലം
അമ്മേ നിലാവിന്റെ പൂ- വീണു പുളകിതയാകുന്ന ഭൂമിയെങ്ങു ? മരതകപട്ടില്‍ പൊതിഞ്ഞോരവള്‍ തന്ന- ണിവയര്‍ തഴുകും വെള്ളിയരഞ്ഞാണമെങ്ങു ? ഉത്തുംഗ ശൈലമെന്നെന്നും കവികള്‍ വാഴ്ത്തിയ നിത്യവിസ്മയമാം മുലകളെങ്ങ്? നാഭീചുഴിയില്‍ മധുപോല്‍ നിറച്ചോരാ തണ്ണീര്‍നിലങ്ങളെങ്ങു ? ഹരിതവന ഭംഗിയാല്‍ ഗൂഡം മറഞ്ഞൊരു രതിഭംഗിയോലും …
Read More »കറിവേപ്പ്
തോട്ടിനക്കരെ ആയിരുന്നു അവളുടെ വീട് തോട്ടുവക്കത്ത് പൂത്തുനില്‍ക്കുന്നൊരു ചെമ്പകമുണ്ടായിരുന്നു ചാഞ്ഞ ചെമ്പകത്തിന്‍ ചാരെയൊരു കറിവേപ്പ് മരവും കണ്ണാരം പൊത്തിക്കളിച്ചൊരു കാലത്ത് ചെമ്പകത്തിന്‍ മണമായിരുന്നവള്‍ക്ക് മഞ്ഞച്ചെമ്പക പൂവ് പോലായിരുന്നു പച്ചക്കറി കിറ്റിനോടൊപ്പം ഒരു കെട്ട് നൊസ്സാള്‍ജിയ കൂടി വാങ്ങിക്കാറുണ്ടിപ്പോള്‍ ഞാന്‍ കറിവേപ്പ് മരത്തില്‍ …
Read More »