നീ മിന്നൽച്ചിറകാർന്നു,
കരിമേഘക്കുടം ചോർന്നു,
കുലം കുത്തിത്തളിർ തോറും
വിശിഖമായ്പ്പതിഞ്ഞാലും,
നീ മണ്ണിൻ നിഗൂഢമാം
നിലവറത്തൊഴുമാറ്റി-
ക്കരിമ്പാറയലിഞ്ഞ നീർ-
ത്തടമായി നിറഞ്ഞാലും,
നിരന്തരം നിന്നെ ധ്യാനി-
ച്ചിരുന്നീടും നിരതമാം
നയനങ്ങളഗാധമാ-
മതിദൂരഗളിതമാം
കരുണതൻ ശേഖരങ്ങൾ
കവിഞ്ഞതാം സരിത്തിനെ
വണങ്ങീടും, വിറയോലു-
മധരത്താൽ നുകർന്നീടും.