പോപ്‌ സംഗീതത്തിലും സാഹിത്യമോ?

The 53rd Annual GRAMMY Awards - Show

ബോബ് ഡിലാന്‍ – 2016ലെ സാഹിത്യ നോബല്‍ ജേതാവ്

റിയപ്പെടുന്ന പോപ്‌ സംഗീത ഗായകനും കവിയുമായ ബോബ് ഡിലാനാണ് ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 1993-ല്‍ ടോണി മോറിസണു ശേഷം നോബല്‍ സമ്മാനം നേടുന്ന അമേരിക്കക്കാരനാണ് ബോബ് ഡിലാന്‍. പുതുമയുള്ള വാര്‍ത്ത – പോപ്‌ സംഗീതത്തിലും സാഹിത്യമോ?

“ബോബ് ഡിലാന്‍ പുതിയ പാതയില്‍ അമേരിക്കന്‍ പാരമ്പര്യം തുടര്‍ന്നു കൊണ്ട് തന്നെ കവിതാവിഷ്കരണം നടത്തി” – സ്വീഡിഷ്‌ അക്കാദമി.

മെയ്‌, 24, 1941-ല്‍ ജനനം. 1960 മുതല്‍ അറിയപ്പെടുന്ന പോപ്‌ ഗായകന്‍ – ബോബിന്റെ ഗാനങ്ങള്‍ എല്ലാം തന്നെ സമൂഹBobDylan-770 ജീര്‍ണ്ണതകള്‍ക്കെതിരെ, സാമുഹ്യോദ്ധാരണത്തിനുള്ള ആഹ്വാനമായി ജന മനസ്സുകളില്‍ സ്ഥാനം പിടിച്ചു. തുടക്കത്തിലെഴുതിയ “Blown in the wind”, The times they’re changin..” കവിതകള്‍ ലോകമെമ്പാടും ആഘോഷിക്കപ്പെട്ട പാട്ടുകളാണ്. മിക്ക കവിതകളിലും മനുഷ്യാവകാശത്തിനു വേണ്ടിയും യുദ്ധത്തിനെതിരായുമുള്ള നിലവിളികള്‍ ഉയര്‍ന്നു കേള്‍ക്കാം. 1965ല്‍ പുറത്തിറങ്ങിയ ‘Like a Rolling stone’ വളരെ പ്രശസ്തമായ പോപ്‌ ഗാനമാണ്. പോപ്‌ സംഗീതത്തെ ജനകീയമാക്കിയ കവിയാണ്‌ ബോബ് ഡിലാന്‍. നിലനിന്നു വന്നിരുന്ന പോപ്‌ രീതികളില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു ബോബിന്‍റെ ശൈലി.

1994-നു ശേഷം ചിത്രരചനയും ഗാനങ്ങളും അടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പതിനൊന്നു തവണ ഗ്രാമി പുരസ്കാരങ്ങള്‍, ഓരോ തവണ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, അക്കാദമി അവാര്‍ഡ് എന്നിവ കൂടാതെ പുലിറ്റ്സര്‍ സമ്മാന വിധികര്‍ത്താക്കള്‍ അദ്ദേഹത്തിന്റെ രചനകളെ പരാമര്‍ശിച്ചുകൊണ്ട് 2008ല്‍ ഇങ്ങിനെയെഴുതി – “അസാമാന്യ കവിതാ പ്രാഗത്ഭ്യം കൊണ്ട് അമേരിക്കന്‍ സംസ്കാരത്തിനും ജനകീയ പോപ്‌ സംഗീതത്തിനും തനതായ മുദ്ര പതിപ്പിച്ച കവിയാണ്‌ ബോബ് ഡിലാന്‍”.

Bob Dylan – Like a Rolling Stone
Once upon a time you dressed so fine
Threw the bums a dime in your prime, didn’t you?
People call say ‘beware doll, you’re bound to fall’
You thought they were all kidding you
You used to laugh about
Everybody that was hanging out
Now you don’t talk so loud
Now you don’t seem so proud
About having to be scrounging your next meal

How does it feel, how does it feel?
To be without a home
Like a complete unknown, like a rolling stone

അന്നൊരു കാലത്ത് സുന്ദരിയായി അണിഞ്ഞൊരുങ്ങി,
നല്ല കാലത്ത് അലഞ്ഞുതിരിഞ്ഞു കാണിച്ച കോപ്രായങ്ങള്‍
കണ്ടിരുന്നവര്‍ ഉറക്കെ പറഞ്ഞിരുന്നു – “മോളേ.. നീ വീഴാതെ”
കൂസലില്ലാതെ നീ കരുതി, അവര്‍ നേരമ്പോക്കു പറയുകയാണെന്ന്…….
നീ അവര്‍ക്കു നേരേ ചിരിച്ചു കൊണ്ടേയിരുന്നു.
ഇന്നു നീ ശബ്ദമുയര്‍ത്താറില്ല, വലിയ തോന്നലുകള്‍ ഒന്നും തന്നെയില്ല….
രാത്രി ഭക്ഷണത്തെക്കുറിച്ച് ഓര്‍ക്കുന്നതു പോലുമില്ല.
നിനക്കെങ്ങനെ… നിനക്കെങ്ങനെ..കഴിയുന്നു?
ഒരു വീട് പോലുമില്ലാതെ, ആരോരുമില്ലാതെ, ആരോരുമറിയാതെ..വെറുമൊരു കറങ്ങുന്ന കല്ലു മാത്രമായി!

About Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *