നാഗമാണിക്യം തേടി

അമ്മ എന്നെ അടക്കിപ്പിടിച്ചുകൊണ്ട്‌ ഒരോട്ടമായിരുന്നു അമ്മ വീട്ടിലേക്ക്‌ അമ്മെയെന്തിനാണ്‌ ഇങ്ങനെ പേടിക്കുന്നത്‌ ?!!
ഞാന്‌ ചോദിച്ചു
” അമ്മേ…
കടിച്ചത്‌ മൂർഖനാണോ അതോ അണലിയാണോ ? ”
എനിക്ക്‌ പേരറിയാവുന്ന രണ്ടേ രണ്ടു പാമ്പുകൾ ഇവയൊക്കെയാണ്‌ !!
അമ്മ എന്റെ വായ പൊത്തിപ്പിടിച്ചു
“മരിച്ചവരെപറ്റി തെറ്റു പറയരുത്‌ ”

വിങ്ങിപ്പൊട്ടിക്കൊണ്ട്‌ അത്ത്രമാത്രം പറഞ്ഞൊപ്പിച്ചു……
അതിനിവിടെ ആരാണ്‌ മരിച്ചത്‌ ??
ചാത്തുനായര്‌ മരിച്ചോ ?
ചാത്തുനായര്‌ മരിച്ചതിന്‌ അമ്മയെന്തിനാണ്‌ ഇങ്ങനെ സങ്കടപ്പെടുന്നത്‌
ചാത്തുനായര്‌ ഞങ്ങളുടെ ആരും അല്ലല്ലോ……
ഇനിയിപ്പോ
വടക്കേലെ വല്യമ്മയെങ്ങാനും ??
ആയമ്മക്ക്‌ വയസ്സായതുകൊണ്ട്‌ ഒരുപാട്‌ ദിവസമായി കിടപ്പിലാണെന്ന് അമ്മ പറഞ്ഞിരുന്നു……
അമ്പാടി മരിച്ചു എന്ന് എനിക്ക്‌ സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല…
പാമ്പ്‌ കടിച്ചിട്ട്‌ മരിക്കാതിരുന്ന എത്രപേരെ എനിക്കറിയാം…
സുധയുടെ ചെറിയച്ചൻ ആ കൊമ്പന്മീശക്കാരനെ കുളക്കടവിൽ വെച്ചാണ്‌ വിഷപ്പാമ്പ്‌ കടിച്ചത്‌. അയാൾ മരിച്ചില്ലല്ലോ……
അപ്പോ അമ്പാടിയും മരിക്കില്ല്
ഞാനത്‌ ഉറപ്പിച്ചതാണ്‌
ആരാണ്‌ മരിച്ചതെന്ന് ഞാൻ അമ്മയോട്‌ ഒരുപാട്‌ ചോദിച്ചു
അമ്മയപ്പോഴും വിതുമ്പുകയായിരുന്നു …
“കരഞ്ഞ്‌ കരഞ്ഞ്‌ നീയാ കുട്ടീനേം കൂടി സങ്കടത്തിലാക്കല്ലേ ദേവ്യേ …”
എന്ന് അമ്മമ്മ.
ഞാൻ കരയില്ല
എവിടെയോ ആരോ മരിച്ചതിനു ഞാനെന്തിനു കരയണം ?
കാര്യങ്ങള്‌ പക്ഷേ
നേരേതിരിച്ചായിരുന്നു ……
അമ്പാടി നീലച്ചു മരിച്ചു കിടക്കുന്നത്‌ കണ്ട്‌ ഞാനൊരുപാട്‌ കരഞ്ഞു
സ്കൂളിൽ വെച്ചും
വീട്ടിൽ ചോറുണ്ണാൻ ഇരുന്നപ്പോഴും ഞാൻ കരഞ്ഞു
“ആങ്കുട്ട്യോളു കരയ്യോ??”
സുധചോദിച്ചു ……
ഞാനെങ്ങനെ കരയാതിരിക്കും
സുധേ ……
അവനെത്തിരഞ്ഞ്‌ കൈതമണമുള്ളൊരു കാറ്റ്‌ ചാത്തുനായരുടെ പറമ്പ്‌ കടന്ന് എന്നും വരാറുണ്ട്‌ …
നെല്ലിമരച്ചോടും
ജാതിത്തൈകളും അവന്റെ കാൽപ്പെരുമാറ്റം കൊതിച്ച്‌ വീടിന്റെ മുറ്റത്ത്‌ അരിനെല്ലിക്കയും ജാതിയും കൊണ്ടിടാറുണ്ട്‌
തുമ്പയും മുക്കുറ്റിയും അവന്റെ കൈകൾകൊണ്ടിറുക്കാൻ വേണ്ടി മാത്രം പൂക്കാറുണ്ട്.
മുഴുവാനാക്കാത്തൊരു കഥയിലെ ഒരുറപ്പിന്റെ മുഖമാണ് സുധേ ‌ അവനെനിക്കിന്നും …
അപ്പുമാമയുടെ കഥകൾ കേൾക്കാൻ ഞങ്ങൾ കുട്ടികൾ അകത്തളത്തിൽ ചെവികൂർപ്പിച്ചിരുന്ന രാത്രികളുണ്ടായിരുന്നു.
അതിലൊന്നിലാണ്‌
അപ്പുമാമ നാഗമാണിക്യം കൊണ്ടുപോകുന്ന പാമ്പിന്റെ കഥ പറഞ്ഞ്‌ തന്നത്‌ ……
“പാമ്പിനെവിടുന്നാ നാഗമാണിക്യം കിട്ട്വാ ? !!”ഞാൻ
അതു പാമ്പിൻ പുറ്റിനുള്ളിൽ ഉരുത്തിരിഞ്ഞു വന്നതാണെ് അപ്പുമാമ …
“ഉരുത്തിരിഞ്ഞു വരുക എന്നു പറഞ്ഞാൽ എന്താണ്‌ ”
എനിക്കതിന്റെ
അർത്ഥം അറിയണം ……
“ഓ
നീ നിന്റെ അമ്മയുടെ വയറ്റിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്‌.
അതുപോലെ പാമ്പിൻ പുറ്റിനുള്ളിൽ നാഗമാണിക്യങ്ങളും സ്വയം ഉണ്ടായി’ ……
അപ്പുമാമ നിസാരമട്ടിൽ പറഞ്ഞു ……
എന്റെ വല്യ ഒരു സംശയം നിസ്സാരവൽക്കരിച്ചതിന്‌
എനിക്ക്‌ അപ്പുമാമയോട്‌ ദേഷ്യം തോന്നി ……
ഞാൻ പിന്നെയും സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്നു ……
സംശയങ്ങൾ കൂടിക്കൂടി വന്നപ്പോൾ അപ്പുമാമ കഥ നിർത്തി …
അന്ന് ഞാൻ ഉറപ്പിച്ചതാണ്‌
വലുതാകുമ്പോ കാവിലെ പാമ്പിൻപുറ്റ്‌ മൊത്തം തല്ലിപ്പൊട്ടിച്ച്‌ അതിനുള്ളിലെ നാഗമാണിക്യം മൊത്തമെടുത്ത്‌ കുളത്തിലെറിയണം.
നാഗമാണിക്യവും കൊണ്ടാണല്ലോ രാത്രി ഇവറ്റകളുടെയൊക്കെ സർക്കീട്ട്‌.
മാണിക്യമില്ലെങ്കിൽ ഇവയെങ്ങനെ പുറത്തിറങ്ങും ?
ഇവക്കെങ്ങനെ കണ്ണുകാണും?
ഇല്ലങ്കോട്ടെ
ഒരാളും ഇനി പാമ്പുകടിയേറ്റ്‌ മരിക്കില്ല.
ഞാനതു അമ്പാടിയോടു പറഞ്ഞു. അവനും കൂടാമെന്നേറ്റു ……
പെടെ്ടന്നു
വലുതാകാൻ ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിച്ചു …
ആ അമ്പാടിയാണിങ്ങനെ ……
ആരുമറിയാതെ ഞങ്ങൾ ഒളിപ്പിച്ചുവെച്ച കൈതച്ചക്ക പഴുത്തോ എന്നു നോക്കാൻ
കൈതക്കാട്ടിലേക്ക് അമ്മയുടെ കൈകൾ വിടീച്ച്‌ തെന്നിത്തെറിച്ച്‌ ഓടിയതായിരുന്നു അവൻ.
പ്രിയപ്പെട്ട ചങ്ങാതീ , ……കൈതമണക്കുന്നുണ്ട്‌ നിന്റെ ഓർമ്മകളിൽ ……
കൈതമുള്ളിന്റെ കുത്തലുണ്ട്‌ ……
അമ്പാടി മരിച്ചശേഷം ചാത്തുനായരുടെ പറമ്പും,കാവും,ഞങ്ങളുടേ തൊടിയും എല്ലാം വേലിയിട്ടു തിരിച്ചു.
ഇല്ലങ്കോട്ടുതറവാട്ടിലെ
ആരോ കാവു തീണ്ടിയിരിക്കുന്നു!”
ഇത്‌ തലമുറകൾ കൈമാറിവന്ന ശാപമാണ്‌.
മരണം ഇരുട്ടിലെവിടെയോ ഒരിഴജാതിയുടെ രൂപത്തിൽ ഇല്ലങ്കോട്ടുകാരെ കാത്തിരിക്കുന്നുണ്ട്‌.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *