കാവേരി

കുളിരുകോരിയ മകരം ഓർമ്മയിലേക്ക് ഒലിച്ചിറങ്ങുമ്പോഴും ചുട്ടുപഴുത്ത ലാവ കണക്കെ അവൾ എന്നും ഇടനെഞ്ചിൽ ഉണ്ടായിരുന്നു. “കാവേരി”

അവൾക്കായി രണ്ടുവരി കവിതയെങ്കിലും കുറിക്കട്ടെ !

“മിഴിചിമ്മി വിരഹമായ് തഴുകുമ്പോൾ
നിന്റെ പതിഞ്ഞ കാലൊച്ച ഞാൻ കേൾക്കും.

ആരുമില്ല മൊട്ടുപോൾ നിറമണം ചാർത്തി
നാമോരോരോ നിമിഷവുമെന്റെ പ്രിയസഖി”

“അച്ഛനെന്താ എഴുതണെ ?”

ഒന്നൂല്ലടാ.. അച്ഛ വെറുതെ കുത്തിക്കുറിക്ക്യ.. ഏട്ടനെവിടെ ?”

“അവൻ കണ്ണിമാങ്ങ പൊട്ടിക്കാൻ വലിഞ്ഞുകേർണ കണ്ടു”

“അമ്മയോ..?”

“അമ്മ പൈക്ക് പുല്ലിട്ടുകൊടുക്കണു”

“മോളു പോയി കളിച്ചോ.. അച്ഛക്ക് കൊറച്ചെഴുതാനുണ്ട്”

“മഴവിൽ നിറംപോലെ
മാമഴകുളിർ പോലെ
മയിൽചേഷ്ഠ് പോലെ-
ന്നിലേക്കണഞ്ഞോരെന്റോമലേ”

ഓ ക്ഷമിക്കണം ണീ അഗ്രഹാരപ്പൊണ്ണാച്ചേ
അതിനാലെ ഇരണ്ടുവരി തമിൾ എളുതട്ടമാ.

“വാനത്തിൽ മിന്നും നച്ചത്തിരം പോൽ
ഉൻ കൺകളൈ ഞാനെതിർപ്പാർക്കിറേൻ”

ഉന്നുടയ ശിരിപ്പ് എന്നിദയം കുളിരും പനിയായ് തോന്നിറത്
ഉൻ പേച്ച് പറവൈസത്തം പോൽ എന്നുള്ളം കോൾകിറത്.

ഉന്നുടയ പാർവയാൽ മട്ടുമേ വസന്തം-
പാർത്ത പട്ടാമ്പൂച്ചിപോൽ ണാൻ തുടിക്കറുത്.

ഹാ…. ഹാ…. ഹ….

ഇനിക്കിത്രയും ഒപ്പിക്കുവാനെ കഴിയൂ. കൈയിലെ സ്റ്റോക്കൊക്കെ കഴിഞ്ഞു.

“വരദേ ചായയായോ?”

“ദേ ചായ.. ആ പുള്ളിക്കുട്ടി പയ്യീന്റകിടീന്ന് മാറണില്ല.”

“അവൾ കുടിക്കട്ടടീ.. അതു മുഴുവനുമവൾക്കുള്ളതുതന്നെയല്ലേ.. അപഹരിച്ച് കുടിക്കണത് നമ്മളാ..”

“ങാ.. കുടിച്ചോട്ടെ.. പുള്ളിക്ക് ഭയങ്കര വികൃതിയാണ്… എപ്പളും പറമ്പില് തുള്ളിച്ചാടി നടക്കും… അതുകഴിഞ്ഞാ പിന്നെ അമ്മേടേ ചൂടുപറ്റി കെടക്കലെന്നെ പണി… കറക്കാമ്പോയാ മാറിത്തരില്ല.. അത്രയ്ക്ക് കുസൃതീണ്ട്..”

“അവരും നമ്മട മക്കളല്ലെടീ..”

“ങാ.. അതെ അവരൊക്കെത്തന്നെയല്ലെ നമ്മടൈശ്വര്യം..”

“ഇതെങ്ങനിണ്ടെന്ന് വായിച്ചുനോക്ക്..”

“കൊള്ളാം.. നന്നായിട്ട്ണ്ട്.. ന്റെ മോഹനേട്ടനല്ലേ എഴുതണത് മോശാകില്ലല്ലോ.. ആ ക്ലാസിങ്ങ് തരൂ.. അകത്തൊരുപാട് പണീണ്ട്..”

കാവേരി നീ എന്നുടയ പൊണ്ണുതാൻ. അതുക്ക് യാർക്കുമേ സുത്തമാ സന്ദേഹം കിടയാത്. അത്ക്ക്മേൽ യാർക്കാവതുമിറുന്താ അവാളെ ഗവനിക്ക് വേണാ.

എന്നുടയ ഇദയം കൊണ്ടുന്നൈ പാർക്കിറേൻ. ആണാ ണീയെങ്കിറ്ക്കിതെണ്ണ് തെരിയാത്.

ഞാൻ തമിഴിനെ വികൃതമാക്കുന്നില്ല. പണ്ടും നിന്റെ ശെന്തമിഴ് കേട്ടിരിക്കുവാനാണല്ലോ എനിക്ക് താല്പര്യം. നീയൊരു നിലാവായ് എന്നിലേക്കൊഴുകിയിറങ്ങുമോ? നീയേതോ ഒരു അദൃശ്യലോകത്താണെന്നെനിക്കറിയാം. എങ്കിലും നിന്നെ ഞാൻ കാണും. പ്രണയത്തിന്റെ തീക്ഷണ വലയം നമ്മെ അണച്ചു ചേർക്കുകതന്നെ ചെയ്യും. ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ടു കഴിഞ്ഞ നാളുകൾ.. നീ അഗ്രഹാരത്തെ ആചാരങ്ങളും മന്ത്രോച്ഛാരണങ്ങളും മറന്ന് എന്നെ മാത്രം ധ്യാനിച്ചുകഴിഞ്ഞ നിന്റെ പേരുപോലെ പരിശുദ്ധയായ എന്റെ കാവേരി ഇഴപിരിയാനാവാത്ത ജീവിതം കൊതിച്ച നമുക്കിടയിൽ പൂണൂലൊരു അസാധാരണ മതിൽക്കെട്ടായി നിന്നപ്പോൾ ഇരുവർക്കും തോറ്റുമടങ്ങുവാനെ കഴിഞ്ഞുള്ളൂ.. നമ്മളാഗ്രഹിച്ചപോലെ ജീവിക്കുവാനായില്ലെങ്കിലും മരിക്കാലോന്ന് തുനിഞ്ഞിറങ്ങിയ നിമിഷം നീ അഗ്രഹാരത്തിലും ഞാനെന്റെ വീട്ടിലും കയർ കുരുക്കിയതാണ്. പക്ഷെ.. എന്നോട് ക്ഷമിക്കൂ.. നിർഭാഗ്യവശാൽ അനുഭവിക്കാൻ ബാക്കിയാക്കിക്കൊണ്ട് വിധി എന്റെ മുമ്പിൽ ജീവിതത്തിന്റെ ഇടനാഴികൾ വിദഗ്ധമായി തുറന്നിട്ടിരിക്കുന്നു. ഇനിയെത്ര കാലം പിന്നിടുമെന്നെനിക്കറിയില്ല. നിന്റെയരികിലേക്ക് ഓടിയെത്തണമെന്നുണ്ടെങ്കിലും അതിനു കഴിയില്ല. കുടുംബത്തിന്റെ കെട്ടുപാടുകൾ അനുവധിക്കുന്നില്ല. നിന്നെപ്പോലെ പ്രിയപ്പെട്ടവളാണ് വരദയും. നിന്റെ ശരീരം മറഞ്ഞാലും നെഞ്ചിലെ ചൂടുപോലെ നീയെന്നിലുണ്ട്. ദൈവം നിന്റെ പ്രകൃതമുള്ള മകളെ എനിക്കുതന്നു. അവൾ മിടുക്കിയാണ്. അവളുടെ പേരെന്തെന്ന് നിനക്കറിയാം. !

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *