എക്കോ… ഭാഗം പന്ത്രണ്ട്

echo12

ന്ദേശം അത് ഏത് തന്നെയായാലും അതിന്റെ സാരാംശ സ്വാംശീകരണമാണ് ഗ്രാഹകനെ സംബന്ധിച്ചിടത്തോളം അപാര മേന്മയാക്കുന്നത്. മോശം വിവരങ്ങൾ നൽകുന്നതാണ് ഒരു സന്ദേശമെങ്കിൽ അതിലെ മോശ വശത്തെ കൃത്യമായിത്തിരിച്ചറിയാൻ അവന് കഴിവുണ്ടാകണം. ഉപനിഷൽ സന്ദേശങ്ങളുടെ പരിണത ഫലം അത് ചിന്തയുടെ മേഖലകളിൽ സാരവത്തായ വ്യതിയാനങ്ങളുണ്ടാക്കുന്നു എന്നതാണ്. ആ വ്യതിയാനങ്ങൾ തെളിക്കുന്ന വഴിയിലൂടെ ഒരു വൻ തന്റെ ബുദ്ധിയെ ജ്ഞാന മണ്ഡലത്തിലേയ്ക്ക് നയിക്കുമ്പോൾ യഥാ തഥമായ അവന്റെ മനസ്സ് പുതിയ വാതായനങ്ങളിലൂടെ സഞ്ചരിച്ച് അജ്ഞാതമായിരുന്ന ഒരു ലോകത്തിനെ കൃത ഹസ്തതയോടെ കീഴടക്കുന്നു. അതൊരു പരിവർത്തനമാണ്.

Sukumar-Azhikode-inmemory“പഴമയെ മാറ്റിപ്പുതുമ കൊണ്ടു വരുമ്പോഴും ആ പുതുമയുടെ കൂടെ, അതിന്റെ നിലനില്പിന് വേണ്ടിത്തന്നെ, കുറച്ചു പഴമയും വേണ്ടിവരും. സമ്പൂർണ്ണ വ്യതിയാനം എന്നൊന്ന് സാദ്ധ്യമല്ല. മനുഷ്യ ചിന്തയ്ക്ക് പല ഗതികളുമുണ്ട്, എക ഗതിയോ ഏക മുഖമോ അല്ല അത്. ഒരു പൂർവ്വ ചിന്തയെ എതിർക്കുവാനോ ആവർത്തിക്കുവാനോ, രണ്ടുമല്ലെങ്കിൽ ഒരു പുതിയ കാഴ്ച്ചപ്പാടുണ്ടാക്കുവാനോ ആയിട്ടല്ലാതെ, ഒരു ചിന്തയ്ക്കും ജന്മം കൊള്ളുവാൻ സാദ്ധ്യമല്ല” യെന്ന് അഴീക്കോട് മാഷ് ‘തത്ത്വമസി’യിലെ “ഉപനിഷത്തിന്റെ സന്ദേശം” എന്ന അദ്ധ്യായത്തിൽ പറയുന്നത് തന്നെ ഉപനിഷത്ത് എന്ന സംസ്കൃതി മനുഷ്യൻ എന്ന സംഹിതയെ എങ്ങനെ പരിവർത്തന വിധേയമാക്കുന്നുവെന്നതിന് തെളിവാണ്. ഭാരതീയ ചിന്തയുടെ അക്ഷദണ്ഡം എന്നു തന്നെയാണ് ഉപനിഷത്തുകളെ അഴീക്കോട് വിശേഷിപ്പിക്കുന്നത്.

പാശ്ചാത്യർക്കും പൗരസ്ത്യർക്കും ഉപനിഷത്ത് എന്ന വിഷയത്തെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണങ്ങളെ മുൻ നിർത്തി ആ വീക്ഷണങ്ങളുടെ നന്മ തിന്മകളും ചിന്താ ഗതികളിലെ ഏറ്റക്കുറച്ചിലുകൾ വരുത്തുന്ന ഗുണ ദോഷങ്ങളും വിലയിരുത്താൻ തന്നിലെ എഴുത്തുകാരന്റെ ഉറപ്പുള്ള നിരീക്ഷണങ്ങൾ ചേർത്തു വയ്ക്കുന്നുണ്ട് സുകുമാർ അഴീക്കോട് ഇവിടെ. എന്താണ് ബ്രാഹ്മണങ്ങൾ സായണനടക്കമുള്ളവർക്ക് അവയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഉപനിഷത്ത് സന്ദേശങ്ങളുടെ സ്വഭാവങ്ങളെങ്ങനെ? വേദവും ബ്രാഹ്മണങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങി സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും പ്രസക്തി വേദാന്തം വേദാന്ത തത്ത്വം എന്നിവയിലൂടെ ഒരു തൂലിക നടത്തുന്ന സമഗ്ര പര്യടനമാണ് ‘തത്ത്വമസി’യിലെ ഉപനിഷത്ത് സന്ദേശമെന്ന അധ്യായം.

തുടരും..

About Santhosh S Cherumood

1974 മാർച്ച് 31ന് കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപം ചെറുമൂട്ടിൽ ജനനം. സമാന്തര വിദ്യാഭ്യാസരംഗത്ത് മലയാള ബിരുദാനന്തര ബിരുദ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനയിലും എഴുത്തിലും സജീവം. കവിയും നിരൂപകനുമാണ്. ഖണ്ഡനവും മണ്ഡനവും ഒരുപോലെ വഴങ്ങുന്ന കരുത്തുറ്റ നിരൂപണശൈലിയുടെ ഉടമ.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *