എക്കോ.. ഭാഗം പത്ത്

echo-19

‘തത്ത്വമസി’യെന്ന മഹാ പാരമ്പര്യത്തിന്റെ പദ അർത്ഥ സംജ്ഞ “അതു നീയാകുന്നു” എന്നാണെന്നത് സുപരിചിതമാണ്. “അതു നീയാകുന്നു” എന്നതിലെ “നീ” ആരെന്ന് കണ്ടു പിടിക്കുന്നിടത്താണ് വേദ – വേദാന്തങ്ങളുടെയും പുരാണോപുരാണങ്ങളുടേയും ശാസ്ത്ര സമീക്ഷകളുടെയും സമസ്തോപനിഷത്തുകളുടേയും ജന്താന ഗ്രഹണത്തിലുള്ള ആത്യന്തിക വിജയം. ഇവയുടെ യാതൊന്നിന്റെയും സഹായമില്ലാതെ തന്നെ ‘തത്ത്വമസി’യറിഞ്ഞ ഒരുവനുണ്ടെങ്കിൽ അവനാണ് മഹാ മനീഷിയെന്ന് ഒരർത്ഥത്തിൽ ഉദ്ഘോഷിക്കുന്നതാണ് ഉപനിഷത്തുകൾ. അവൻ ഈശ്വരനോ ദേവനോ അസുരനോ തിര്യക്കോ ഒന്നുമല്ല മനുഷ്യൻ!! അറിവിന്റെ മറുപുറം കണ്ടവൻ. ആറാമിന്ദ്രിയമായി അറിവിനെ സ്വത്വത്തിൽ ലയിപ്പിച്ചവൻ!! “അഹം ബ്രഹ്മാസ്മി”യെന്ന് നിസ്സംശയം പറയാൻ കഴിയുന്നവൻ. മുകളിൽ സൂചിപ്പിച്ചത് എന്റെ വീക്ഷണങ്ങളാണ് ഈ വീക്ഷണങ്ങളിലൂടെയാണ് എന്റെ ‘തത്ത്വമസി’ വായന.

ഉപനിഷത്തിന്റെ വേരുതേടിയിറങ്ങുമ്പോൾ ആദ്യം തടയുന്നത് വേദങ്ങളും ബ്രാഹ്മണങ്ങളുമാണ്. ധർമ്മം അറിയിക്കുന്നതും ഋഷികൾ ആദ്യം കേട്ടതും ഉച്ചാരണത്തിലൂടെ അഭ്യസിപ്പിക്കപ്പെടുന്നതുമെന്നാണ് വേദത്തിനുള്ള സാമാന്യ നിർവചനങ്ങളിലൊന്ന്. അങ്ങനെ വരുമ്പോൾ വേദങ്ങളുടെ അടിസ്ഥാന സ്വഭാവവുമായി ബന്ധപ്പെട്ട ഒരു സാമാന്യ വിവരണം ആവശ്യമായി വരുന്നു. “വേദത്തിന്റെ ആദ്യത്തെ ശാഖകളെ സംഹിതകളെന്നാണ് വിളിച്ചു പോരുന്നത്.ഇന്നത്തെ പ്രയോഗമനുസരിച്ച് സംഹിതയ്ക്ക് സമാഹാരമെന്നർത്ഥം പറയാം. പല ദേവതകളെ പ്രീതിപ്പെടുത്തുവാൻ സൂക്തങ്ങളെയെല്ലാം പല രീതികളിൽ കൂട്ടിച്ചേർത്തതാണ് വേദ സംഹിതകൾ ഇവയ്ക്കുണ്ടെന്നു പറയപ്പെടുന്ന ശാഖാ വൈവിധ്യം നമ്മെ 0nishanth50അമ്പരപ്പിക്കും.പതഞ്ജലി മഹാ ഭാഷ്യത്തിൽ പറയുന്നത് ഋഗ്വേദത്തിന് ഇരുപത്തൊന്നും യജുസ്സിന് നൂറ്റൊന്നും സാമത്തിന് ആയിരവും അഥർവ്വത്തിന് ഒമ്പതു മടക്കം 1131 ഭിന്ന ശാഖകൾ ഉണ്ടെന്നാണ്. ഓരോ ശാഖയ്ക്കും സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്തുകൾ എന്നിവയ്ക്ക് പുറമേ ശ്രൗത സൂത്രം, ധർമ്മസൂത്രം, പ്രാതിശാഖ്യം, നിരുക്തം തുടങ്ങി 13 ഗ്രന്ഥങ്ങൾ വീതം ഉണ്ടാകാം”. (തത്ത്വമസി ഒന്നാം ഭാഗം മൂന്നാമധ്യായം) ഇത്രയും വലിയ ഒരു ദ്ധരണി ചേർക്കേണ്ടി വന്നത് അഴീക്കോടിന്റെ ‘തത്ത്വമസി’യെ വിലയിരുത്തുമ്പോൾ വരുന്ന വ്യക്തി ഗത വീക്ഷണങ്ങൾ ചേർത്തു വയ്ക്കാനുള്ള സാധ്യതകൾ കണക്കിലെടുത്താണ്.

‘തത്ത്വമസി’യെന്ന മലയാളത്തിലെ മഹാ ഗ്രന്ഥം വിഷയ ബലത്തിൽ അതിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ നിൽക്കുമ്പോഴും വായന അപാരമായ ഒരു തലത്തിലേയ്ക്ക് വളർന്നിറങ്ങിയില്ല. ഉപനിഷൽ വിഷയവുമായി ബന്ധപ്പെട്ട് മലയാളത്തിൽ പകരം വെയ്ക്കാൻ മറ്റൊന്നില്ലയെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോഴാണ് വായനാ ദൗർലഭ്യമെന്നത് ഖേദകരമായ വസ്തുതയാകുന്നത്. ഈ അക്ഷന്തവ്യമായ അപരാധത്തിനുള്ള ഏറ്റവും നല്ല പ്രായ് ശ്ചിത്തമാണ് ‘തത്ത്വമസി’യിലെ “വേദവും ബ്രാഹ്മണങ്ങളും” എന്ന അധ്യായത്തിന്റെ മനസ്സിരുത്തിയുള്ള വായന. കാരണം; അതൊരു സർവ്വകലാശാലയാണ്. അവിടെ, പറയുന്നുണ്ട്; എന്താണ് വേദ ബോധനം’ എന്താണ് സൂക്തങ്ങൾ, ആരാണ് ഋഷി, എന്താണ് സാക്ഷാത്കാരം ,എങ്ങനെയാണ് ‘സാക്ഷാത്കരിക്കുന്നത്, എന്താണ് മന്ത്രങ്ങൾ, കാണുന്നവനാര് കേൾക്കുന്നവനാര്, വേദ ശാഖകൾ അങ്ങനെയായതിന്റെ മൂലകാരണങ്ങൾ, സംഹിതകളുടെ സാമൂഹ്യ വശങ്ങൾ, സാഹിത്യമെന്ന നിലയിൽ വേദങ്ങളുടെ പ്രസക്തി, ആരാണ് ജ്ഞാന ഋഷി തുടങ്ങി ക്രമാനുഗതമായ ഒരുപനിഷദ് വിചിന്തനം!!! അവിടെയാണ് ഡോ. സുകുമാർ അഴീക്കോടെന്ന ജ്ഞാനർഷി എങ്ങനെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാകുന്നുവെന്ന് വ്യക്തമാകുന്നത്.

About Santhosh S Cherumood

1974 മാർച്ച് 31ന് കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപം ചെറുമൂട്ടിൽ ജനനം. സമാന്തര വിദ്യാഭ്യാസരംഗത്ത് മലയാള ബിരുദാനന്തര ബിരുദ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനയിലും എഴുത്തിലും സജീവം. കവിയും നിരൂപകനുമാണ്. ഖണ്ഡനവും മണ്ഡനവും ഒരുപോലെ വഴങ്ങുന്ന കരുത്തുറ്റ നിരൂപണശൈലിയുടെ ഉടമ.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *