മേഘം

 ഭാഗം 1

ഉണ്ണീ മതി നിന്റെ കുളി , പെട്ടെന്ന് കേറൂ , മഴ വരുന്നുണ്ട് “
” കുറച് കഴിയട്ടേ അച്ചമ്മേ , നമ്മുക്കു മഴ കൊണ്ട് പോവാം

കുന്തിപ്പുഴയെ ഇളക്കി മറച്ചു ഞാൻ നീന്തി . ആകാശത്തു ബലിക്കാക്കകൾ . ഒരു കാക്ക പറന്നു വന്ന്‌ പുഴയിൽ ഊളി , ഒരു മത്സ്യം കൊക്കിലൊതുക്കി വീണ്ടും ആകാശത്തേക്ക് കുതിച്ചു . കാക്കക്കൂട്ടം മത്സ്യംകൊണ്ടുപോയ കാക്കയെ കൊത്താൻ തുടങ്ങി . ഞാൻ ഒരു വെള്ളാരംകല്ലെടുത്ത ആ കാക്കക്കൂട്ടത്തെ എറിഞ്ഞു .

ഉണ്ണി ബാലികാക്കകളെ ഏറിയരുത് ട്ടോ , മരിച്ചാൽ നമ്മളെല്ലാവരും ബാലികാക്കകളാവും
എന്നിട്ട്
ഗതികിട്ടാതെ അലയും
അച്ചമ്മേ ആ മല എങ്ങനെയാ വെളുത്തിരിക്കുന്നത് ? , ഇന്നലെ പച്ചയായിരുന്നു
നിന്റെ ഓരോ ചോദ്യങ്ങളേ , അവിടെ മഴ പെയുന്നുണ്ട്‌ അതാ

ഞാൻ കരയിൽ കയറി തല തോർത്തി , അച്ഛമ്മ വീണ്ടും എന്റെ തല തോർത്തി .

അതെങ്ങനെ മഴ വന്നാൽ മല വെളുക്കുന്നേ !! …. ”

അച്ഛമ്മ മുഖത്ത് ഒരു കള്ള ചിരി പടർത്തി .

മേഘങ്ങള് വന്ന് മലയേ പൊതിയും അപ്പൊ അവിടെ മഴപെയും . ദൂരേന്ന് നോക്കിയാൽ മല നിറം മാറുന്നത് പോലെ കാണാം. പ്രകൃതിയുടെ
പ്രതിഭാസം !!!!…. ”
ആ മേഘങ്ങള് ഇങ്ങോട്ടാ വരോ ? ”
വരും , ഇങ്ങോട്ടുതന്നെയാ വരണേ
അപ്പൊ ഇവിടെ മഴ പെയ്യില്ലേ ?
പെയ്യും, ”

ആകാശത്തു ബലിക്കാക്കകൾ വീണ്ടും ബഹളമുണ്ടാക്കി . പ്രകൃതിയുടെ വേഷപ്പകർച്ച കണ്ടു നില്ക്കുന്നതിനിടെ അച്ഛമ്മ പറഞ്ഞു

നോക്കൂ ഉണ്ണീ , മരിച്ചാൽ ഞാനും ഒരു ബലിക്കാകയാവും “
” അച്ഛമ്മ മരിക്കുമോ ?…”
” പിന്നേ മരിക്കണ്ടേ ?… ജീവിച്ചാൽ മരിക്കണം “
” അപ്പൊ ഇന്നലെ ക്ലാസ്സില് ലത ടീച്ചര് പറഞ്ഞുലോ ഹനുമാന്  മരണമില്ലാന്ന് …!!!! ”

നിന്റെ ഒരു കാര്യം ! അതൊക്കെ കഥകളല്ലേ ഉണ്ണീ ? മരണം ഒരു സത്യമാണ് , കഥകള് നുണകളും , ആര് കൂടുതൽ ജീവിക്കും ? കഥകള് തന്നെ

മേഘങ്ങള് പ്രകൃതിക്ക് പുതിയ മായാരൂപം പകരുന്നത് ഞങ്ങൾ കണ്ടുകൊണ്ടിരുന്നു . കുന്തിപ്പുഴ ഹനുമാനെ വളരുന്നതുപോലെ വലുതായി വന്നു . അന്ന് വലുതായി കണ്ട കുന്തിപുഴയേ ഞാൻ പിന്നീട് വലുതായികണ്ടട്ടില്ല .

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ അച്ഛമ്മയോട് ചോദിച്ചു .

അപ്പൊ മേഘങ്ങളാണല്ലേ നമ്മുക്ക് വെള്ളം തരുന്നത് “
” കടലാ ഉണ്ണിയേ , അവിടുന്നാണല്ലോ മേഘങ്ങളുണ്ടാവുന്നത്”
” അതെങ്ങനെ “
” അത് നീ സ്കൂളിൽ പഠിക്കും , പെട്ടെന്നു നടക്കു വൈകിയാൽ ക്ഷേത്രം അടക്കും … ”

ഇരുട്ട് വീണ ഇടവഴിയിലൂടെ ഞങ്ങൾ നടന്നു , മേഘങ്ങൾ വീണ്ടും മഴ കൊണ്ട് വരുന്നുണ്ട് .

അച്ഛമ്മ മരിക്കില്ലാട്ടോ , എന്നൂണ്ടാവും “
” പൊട്ടാത്തരം പറയാതെ നടക്കൂ കുട്ടീ

കാലങ്ങൾ മാറി , അച്ഛമ്മക്കു വയസ്സായി , എന്റെ യാത്രകൾ കൂടി വന്നു , വീട്ടിലേക്ക് വരാതെയായി .
ഒരു ദിവസം അച്ഛൻ വിളിച്ചു

ഉണ്ണീ നീ ഉടൻ വീട്ടിലേക്ക് വരണം “
” എന്തെങ്കിലും അത്യാവശ്യമുണ്ടോ ? “
” എപ്പോ എത്തും ഉണ്ണീ നീ ? ”
” ഉടൻ എത്താം

വീട്ടിലെത്തിയപ്പോൾ അച്ഛൻ പറഞ്ഞു

അച്ഛമ്മക്ക് സുഖല്ല്യാ , ഇനി നീ കുറച്ചു ദിവസം ഇവിടെ ഉണ്ടാവണം “
” ണ്ടാവും അച്ഛാ

ഭാഗം 2 

ഒക്ടോബറിന്റെ തണുപ്പ് മെല്ലെ കുളിർന്നപ്പോൾ ഞാൻ എണീറ്റു

” ഉണ്ണീ നീ ആ മുറിയില് പോയി കിടക്ക് “
” ഇല്ലാ ശ്രീധരൻ മാമേ , അച്ഛമ്മ …. ! ”
” പോണ്ടവർ പോവും , അല്ല എല്ലാവരും പോവും , ബാലൻ മാമ നാളെ വരോ ? “
” ഇല്ലാന്നാ കേട്ടേ “
” നാളേ പത്തു മണിക്ക് body എടുക്കും എന്നാ അച്ഛൻ പറഞ്ഞേ , ഉണ്ണിയോട് പറയാൻ പറഞ്ഞു “

ഞാൻ ഒന്നും മിണ്ടിയില്ല . ശ്രീധരൻ മാമ തുടർന്നു

നാട്ടുകാർക്കും അമ്മയായിരുന്നു അച്ഛമ്മ , എത്ര പേരാ ഈ വീട്ടിൽ വളർന്നിട്ടുള്ളത് , ഞാനും അതിലെ ഒരാളാ

കൂടുതൽ പറയാൻ ശശ്രീധരൻ മാമാനിന്നില്ല .

വീട്ടിൽ ആളുകൾ വരുന്നുണ്ട് അച്ഛമ്മയെ കാണാൻ , ചിലവർ കരയുന്നുണ്ട് , കുറേ പേർ തലതാഴ്ത്തി മൂകതയിൽ, ഉമ്മറത്തെ അലമാരയിലെ പുരാണ കൃതികൾ പറ്റികൂടി , ദുഖത്തോടെ വാചാലരായി .

പുറത്തു നിലാവ് മായുന്നത് കണ്ടു . നോക്കിയപ്പോൾ ആകാശത്തു മേഘങ്ങൾ .

ഇന്ന് മഴ പെയ്യും , ഉണ്ണിയെ നമ്മുക്ക് ആ പന്തൽക്കാരോട് പന്തലിടാൻ പറയാം “
” അച്ഛാ ഇന്ന് മഴ പെയ്യില്ല “
” മണ്ടത്തരം പറയാതെ പോ ഉണ്ണീ , ആ പന്തലുകാരനെ വിളിച്ചു പന്തലിടാൻ പറയ്

ഞാൻ മിണ്ടാതെ പടിക്കിലേക്ക് നടന്നു , മേഘങ്ങൾ എന്നെ പിന്തുടർന്നു .
ആകാശത്തു നിന്ന് ഒരു വിളി .

ഉണ്ണീ

മേഘമായിരുന്നു വിളിച്ചത് .
നീ എങ്ങോട്ടാ നടക്കണത് “
” അറിയില്ല ”
” നീ വിഷമിക്കണ്ടാ ഞങ്ങളില്ലേ നിനക്ക് ?….

ഞാൻ മേഘത്തെ നോക്കി

മഴ കഴിഞ്ഞാൽ കാറ്റിനൊപ്പം നിങ്ങൾ പോവില്ലേ ?”
” പൊവ്വും , പക്ഷേ പിന്നേയും വരിലോ !!!”
” എനിക്കൊരു കാര്യം മേഘത്തിനോട് പറയാൻ ഉണ്ട്
എന്താ പറയൂ “
” ഇന്ന് മഴ വേണ്ടാ , അച്ഛമ്മ ഉറങ്ങട്ടേ …!

വിഷാദം ഉച്ചസ്ഥായിൽ മുഴങ്ങിയപ്പോൾ മേഘവും കണ്ണുകൾ നിറച്ചു , മഴയായി കരഞ്ഞു .

ആ മഴയിൽ ഞാനും നടന്നു

ഒരു ചിങ്ങമാസത്തിൽ കുന്തിപ്പുഴ വീണ്ടും ഹനുമാനായി , മേഘങ്ങൾ കുന്തിപുഴയേ വീണ്ടും വീണ്ടും വളഞ്ഞു കൊണ്ടിരുന്നു . കുന്തിപ്പുഴ ഗതിമാറിയൊഴുകി .
ഞാൻ പുഴയെ കണ്ടുകൊണ്ടിരുന്നു . ഒരു ബാലികാക്ക ഞാൻ ഇരുന്ന പാറക്കെട്ടിൽ വന്നിരുന്നു ., മെല്ലെ എണീറ്റ് , ബലികാക്കയെ നോക്കി

അച്ചമ്മേ ഞാൻ പോട്ടെ , ഇനി ഇരുന്നാൽ ചിലപ്പോൾ ….. !! ”

ബലികാക്ക നിലവിളിച്ചു , എന്റെ ഉള്ളിൽ ആത്മഗതം

കഥകള് ജീവിക്കും , മരണം സത്യം

ഇത് എഴുത്തുബോൾ അച്ഛമ്മ ഇല്ല  , മേഘം പോവ്വാൻ തയ്യാറെടുക്കുന്നു . ഞാനും കുന്തി പുഴയും പടിഞ്ഞാറോട്ട് ഒഴുകുന്നു .

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

2 comments

  1. sachin jayakumar

    Nice man❤

  2. Nsmaskaram Achuettan & Vishnu
    Listened the viedeo clip on child behaviour it is really heart touching. Every parents should learn to behave with their children. Also the contribution of a teacher through his teaching behaviour, understanding and encourage the student will definitely mould his future career.

    How Vishnu became “Unni Moolam” ? Anyway all the best wishes to Unni too

Leave a Reply to Kochu Krishnan Cancel reply

Your email address will not be published. Required fields are marked *